വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒളിവിൽ കഴിഞ്ഞത് പൂജാരി ചമഞ്ഞ്; ഒടുവിൽ സൂരജ് കുട്ടൻ വലയിലായി
text_fieldsകൊല്ലങ്കോട് (പാലക്കാട്): അന്തർസംസ്ഥാന വാഹന മോഷ്ടാവും ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയുമായ തൃശൂർ മേലൂർ കൂമുള്ളി വീട്ടിൽ സൂരജ് കുട്ടൻ (49) ബംഗളൂരുവിൽ ഒളിവിൽ കഴിയവെ പിടിയിലായി. 2011ൽ കൊല്ലേങ്കാട് സബ് രജിസ്ട്രാർ ഓഫിസിനു പിറകുവശത്തെ വീട്ടിൽനിന്ന് 1,10,000 രൂപയുടെ സ്വർണം മോഷ്ടിച്ച കേസിലും പെരുങ്ങോട്ടുകാവ് സുനിൽ വിഹാറിൽ ചന്ദ്രെൻറ വീട്ടിൽനിന്ന് 1,75,000 രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിലും കൊല്ലങ്കോട് ചിക്കണാംപാറ സെയ്ദ് ഇബ്രാഹിമിെൻറ വിട്ടീൽനിന്ന് 45,000 രൂപയുടെ സ്വർണമാല കവർന്ന കേസിലും പ്രതിയാണ്.
1990കളിൽ സംസ്ഥാനത്ത് പലയിടത്തും മോഷണ പരമ്പര നടത്തിയ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി പുല്ലൂർ ബെന്നിയുടെ കൂട്ടാളിയാണ് സൂരജ്കുട്ടൻ. 2011ൽ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപോയ സൂരജ്കുട്ടനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ കർണാടകയിലെ ഷിമോഗ, സുള്യ, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽ വിവിധ പേരുകളിലും വേഷത്തിലും ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ല പൊലീസിെൻറ സ്പെഷൽ സ്ക്വാഡിെൻറ നിരന്തര നിരീക്ഷണത്തിലാണ് ഒളിയിടം കണ്ടെത്തിയത്.
വയനാട്, കാസർകോട് ജില്ലകളിലും മംഗളൂരു, ദക്ഷിണ കന്നഡ പ്രദേശത്തും ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ വാഹനമോഷണം, ഭവനഭേദനം എന്നിവക്ക് നിരവധി കേസുകളുണ്ട്. 1994ൽ തൃശൂർ ജില്ലയിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർത്തോമറിയം പള്ളിയിൽനിന്ന് സൂരജ് കുട്ടനും സംഘവും 3.5 കിലോ സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിയിലായത് പൂജാരി ചമഞ്ഞ് കഴിയവെ
സൂരജ്കുട്ടൻ അറസ്റ്റിലായത് ബംഗളൂരു നഗരത്തിലെ കൊണനകുണ്ടൈ എന്ന സ്ഥലത്തെ വാടകവീട്ടിൽ നാഗേശ്വര മേദക് എന്ന പേരിൽ പൂജാരി ചമഞ്ഞ് കഴിയവെ. അത്ഭുത സിദ്ധി യന്ത്രങ്ങൾ, മുഖലക്ഷണം, കൈനോട്ടം തുടങ്ങിയ പ്രവൃത്തികളിലൂടെ ഭക്തരെ മായികവലയിലാക്കി പണം തട്ടുന്നതായ വിവരം ലഭിച്ചതോടെയാണ് കൊല്ലേങ്കാട് പൊലീസ് ബംഗളൂരുവിലെത്തിയത്. ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് അറസ്റ്റ് ചെയ്ത്. കാര്യങ്ങൾ ചോദിച്ചപ്പോൾ കന്നടയിൽ മാത്രം മറുപടി പറഞ്ഞ് പൊലീസിനെ മടക്കിയയക്കാൻ ഇയാൾ ആദ്യം ശ്രമിച്ചു. കുടുങ്ങിയെന്ന് ഉറപ്പായപ്പോഴാണ് പേര് വെളിപ്പെടുത്തിയത്.
ആലത്തൂർ, പുതുനഗരം, കൊഴിഞ്ഞാമ്പാറ തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ വാറണ്ടുകൾ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. രാത്രി വീടുകളുടെയും ആരാധനാലയങ്ങളുടെയും ജനൽ കമ്പി വളച്ചും വാതിലിെൻറ പൂട്ടുപൊളിച്ചും അകത്ത് കടന്ന് മോഷ്ടിക്കുന്നതാണ് രീതി. പാലക്കാട് ജില്ല െപാലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ കൊല്ലങ്കോട് സി.െഎ എ. വിപിൽദാസ്, എസ്.ഐ കെ. ഷാഹുൽ, എസ്.സി.പി.ഒ കെ. ഉവൈസ്, സി.പി.ഒമാരായ എസ്. ജിജോ, കെ. ദിലീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.