ഓണം വിളവെടുപ്പിനൊരുങ്ങി പൊള്ളാച്ചിയിലെ ചെണ്ടുമല്ലി പാടങ്ങൾ
text_fieldsകൊല്ലങ്കോട്: ഓണത്തിനുള്ള വിളവെടുപ്പിന് തയാറായി പൊള്ളാച്ചിയിലെ ചെണ്ടുമല്ലി പാടങ്ങൾ. പൊള്ളാച്ചി, ഉടുമല, ദിണ്ടിഗൽ, നെഗമം, കറൂർ, ഒട്ടൻഛത്രം എന്നീ പ്രദേശങ്ങളിലാണ് ഓണം വിപണി ലക്ഷ്യമാക്കി 400ലധികം ഹെക്ടർ പ്രദേശത്ത് ചെണ്ടുമല്ലി, ജമന്തി, മുല്ല, മല്ലി, വാടാമല്ലി, പട്ട് പൂവ്, തെച്ചി തുടങ്ങിയ പൂക്കളുടെ കൃഷി വ്യാപകമായത്.
രണ്ടര മാസം മുമ്പ് ആരംഭിച്ച പുഷ്പകൃഷിയാണ് നിലവിൽ വിളവെടുപ്പിന് തയാറായതെന്ന് കർഷകനായ പെരുമാൾ പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായതോടെ കൃഷി കുറവായിരുന്നു. ഇത്തവണ ഇളവുകൾ തമിഴ്നാട്ടിലും കേരളത്തിലും സർക്കാർ നൽകിയത് ഗുണകരമാകുമെന്ന് പെരുമാൾ പറയുന്നു.
പൊള്ളാച്ചി, ദിണ്ടിഗൽ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ പൂമാർക്കറ്റുകൾ വഴിയാണ് പ്രധാനമായും പൂക്കൾ കർഷകർ എത്തിച്ച് വിൽക്കുന്നത്. അത്തം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വിളവെടുപ്പ് നടത്താനാണ് കർഷകരുടെ നീക്കം. കാലാവസ്ഥ വ്യതിയാനം മൂലം മൂന്നിലധികം കീടബാധകൾ ജമന്തി, ചെണ്ടുമല്ലി എന്നിവയെ ബാധിച്ചത് ഉടുമല പ്രദേശത്തെ കർഷകർക്ക് പുഷ്പകൃഷിയിൽ അൽപം ചെലവ് വർധിപ്പിച്ചിരുന്നു. എന്നാൽ ഓണം വിപണിയിലൂടെ രക്ഷ നേടാനാകുമെന്ന പ്രതീക്ഷയിലാണ് വനിതകൾ ഉൾപ്പെടെയുള്ള കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.