ചോർന്നൊലിച്ച് 'സർക്കാർ വീടുകൾ'
text_fieldsപറമ്പിക്കുളം തേക്കടി മുപ്പതേക്കർ കോളനിയിൽ സർക്കാർ നിർമിച്ച് നൽകിയ വീട് ചോർച്ചയുണ്ടായതിനെത്തുടർന്ന്
പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയിൽ
പറമ്പിക്കുളം: നിർമാണം പൂർത്തീകരിച്ച് 10ാം വർഷത്തിൽ ചോർന്നൊലിച്ച് വീടുകൾ. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ പറമ്പിക്കുളം തേക്കടി മുപ്പതേക്കർ കോളനിയിൽ സർക്കാർ നിർമിച്ച് നൽകിയ 42 വീടുകളിൽ 34 വീടുകളും ചോർന്നൊലിക്കുകയാണ്. നിർമാണത്തിലെ അപാകത കാരണമാണ് വീടുകൾ മഴക്കാലമായാൽ ചോർന്നൊലിക്കുന്നതെന്ന് കോളനിവാസിയായ പാപ്പൻ പറഞ്ഞു.
2012 ഡിസംബർ 23ന് അന്നത്തെ വനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്ത വീടുകളുടെ മേൽക്കൂര ഇരുമ്പ് വെൽഡിങ് ചെയ്തതാണെങ്കിലും മിക്ക വീടുകളിലും ഓടുകൾ പരസ്പരം അകന്നു നിൽക്കുന്നതിനാൽ മഴവെള്ളം അകത്ത് ഒഴുകിയെത്തുന്നത് ഇരുമ്പ് മേൽക്കൂര തുരുമ്പെടുക്കാൻ കാരണമായതായി കോളനിവാസികൾ പറയുന്നു.
സിമന്‍റ് പാക്കിങ്, അസ്ഥിവാരം എന്നിവയിലും അപാകതകളുള്ളതിനാൽ 42 വീടുകളുടെയും മേൽക്കൂര, ഭിത്തി എന്നിവ അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

