Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർസംസ്ഥാന...

അന്തർസംസ്ഥാന തൊഴിലാളികൾ മടങ്ങി; കാർഷിക മേഖലയിൽ  തൊഴിലാളി ക്ഷാമം 

text_fields
bookmark_border
farmers-shortage
cancel

കോട്ടായി: അന്തർസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ കാർഷിക മേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമായി. ഞാറ് പറിച്ചുനടാൻ അതിഥി തൊഴിലാളികളെയാണ് ഭൂരിഭാഗം കർഷകരും ആശ്രയിച്ചിരുന്നത്. ഞാറ് നടുന്നത് പറ കണക്കിൽ കരാർ അടിസ്ഥാനത്തിലായിരുന്നു. 10 പറക്കണ്ടം (ഒരു ഏക്കർ) ഞാറ് പറിച്ചുനടാൻ 4500 രൂപക്കാണ് കരാർ നൽകാറുള്ളത്.

പരമാവധി മൂന്ന് മണിക്കൂർ കൊണ്ട് എല്ലാം നട്ടുകഴിയും. എന്നാൽ, നാട്ടിലെ തൊഴിലാളികളാണെങ്കിൽ 10 പറക്കണ്ടം നട്ടുതീരണമെങ്കിൽ 6000 രൂപയോളം ചെലവ് വരുമെന്നും രണ്ടോ മൂന്നോ ദിവസം എടുക്കുമെന്നും പരമ്പരാഗത തൊഴിലാളികളല്ലാതെ പുതുതലമുറ കൃഷിപ്പണിയിലേക്ക് അടുക്കുന്നേയില്ലെന്നും കോട്ടായിയിലെ കർഷകൻ പറഞ്ഞു. അതിഥി തൊഴിലാളികൾ പോയത് ഏറ്റവും കൂടുതൽ ബാധിച്ചത് കാർഷിക മേഖലയിലാണെന്നും തൊഴിലുറപ്പ് തൊഴിലാളികളെ കാർഷികവൃത്തിയിലേക്ക് ഉപയോഗപ്പെടുത്തിയാലേ രക്ഷയുള്ളൂവെന്നും കർഷകർ പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAgriculture News
News Summary - Farmers Labour shortage-Kerala news
Next Story