Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആനകളുടെ...

ആനകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

text_fields
bookmark_border
ആനകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും
cancel
camera_alt

പറമ്പിക്കുളത്തിനടുത്ത് ആനമല കടുവ സങ്കേതത്തിലെ കാട്ടാനകൾ

പറമ്പിക്കുളം: സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് ബുധനാഴ്ച മുതൽ തുടങ്ങും. കേരളം, തമിഴ്നാട്, കർണാടകം സംസ്ഥാനങ്ങളിലെ കണക്കെടുപ്പിന്‍റെ ഭാഗമായി കേരളത്തിലെ വനം ഡിവിഷനുകൾ 620 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് ആരംഭിക്കുന്നത്. 2017ൽ അവസാനമായി നടത്തിയ ദേശീയ ആന സെൻസസ് പ്രകാരം കേരളത്തിൽ 5706 കാട്ടാനകളുണ്ട്. 2012ൽ ഇത് 6026 ആയിരുന്നു. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിൽ 40ഓളം ടീമുകളെയാണ് മൂന്ന് ദിവസത്തെ കണക്കെടുപ്പ് നടത്താൻ നിയോഗിച്ചിരിക്കുന്നത്.

2017ലെ ആന സെൻസസിൽ തമിഴ്‌നാട്ടിൽ 2761 ആനകളുണ്ടെന്നാണ് കണക്ക്. തമിഴ്‌നാടുമായി ചേർന്ന് ആനകളുടെ കണക്കെടുപ്പ് നടത്താൻ കേരളത്തോടൊപ്പം കർണാടക വനംവകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

തമിഴ്‌നാട്ടിലെ 26 ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നായി 708 ബ്ലോക്കുകൾ സെൻസസിനായി തമിഴ്‌നാട് വനംവകുപ്പ് കണ്ടെത്തി. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ ഏഴ് ഫോറസ്റ്റ് റേഞ്ചുകളിലായി 42 ബ്ലോക്കുകൾ കണ്ടെത്തി.

ഓരോ ബ്ലോക്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ, നായാട്ടുതടയൽ വാച്ചർമാർ, രണ്ട് എൻ.ജി.ഒ പ്രതിനിധികൾ അല്ലെങ്കിൽ കോളജ് വിദ്യാർഥികൾ എന്നിവരടങ്ങുന്ന ഒരു സംഘം ഉണ്ടായിരിക്കുമെന്ന് ആനമല കടുവ സങ്കേതത്തിലെ വനം ഉദ്യോഗസ്ഥർ പറഞ്ഞു.

ബുധനാഴ്ച സെൻസസ് ടീമിലെ അംഗങ്ങൾ കാഴ്ചാരീതികൾ ഉപയോഗിച്ച് സെൻസസ് ആരംഭിക്കും. ഓരോ സംഘവും 15 കിലോമീറ്ററെങ്കിലും നടന്ന് കാട്ടിൽ കാണുന്ന ആനകളുടെ എണ്ണം രേഖപ്പെടുത്തും. അവരുടെ പ്രായം, ലിംഗം, മറ്റ് വിശദാംശങ്ങൾ എന്നിവയും ശ്രദ്ധിക്കപ്പെടും.

അടുത്ത ദിവസം സെൻസസിനായി ടീമുകൾ ലൈൻ ട്രാൻസെക്റ്റ് ചാണകം എണ്ണൽ രീതി ഉപയോഗിക്കും. അവസാന ദിവസം ആനകൾ കൂടുതലായി എത്തുന്ന ജലാശയങ്ങൾ, ചതുപ്പ് കുഴികൾ, തുറസ്സായ പ്രദേശങ്ങൾ എന്നിവ സംഘം കണ്ടെത്തും. കേരളത്തിൽ എത്ര കാട്ടാനകൾ ഉണ്ടെന്ന പ്രാഥമിക റിപ്പോർട്ട് ജൂൺ 20നു ശേഷം തയാറാക്കും. ജൂലൈ ആറ് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ അന്തിമ റിപ്പോർട്ട് വിവിധ സംസ്ഥാനങ്ങൾ പുറത്തുവിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusElephant
News Summary - Elephant census to begin today
Next Story