കോവിഡ്: പച്ചക്കറി കൃഷി കർഷകർ ദുരിതത്തിൽ
text_fieldsപാലക്കാട്: ലോക്ഡൗണിൽ വിൽപന കുറഞ്ഞതും ഗതാഗത പ്രശ്നവും ജില്ലയിലെ പച്ചക്കറി കൃഷിയെ പ്രതിസന്ധിയിലാക്കി. നെല്ല് കഴിഞ്ഞാൽ ജില്ലയിലെ കർഷകരുടെ പ്രധാന വരുമാനസ്രോതസ്സ് പച്ചക്കറിയാണ്. പ്രധാന വിളയായും ഇടവിളയായും പച്ചക്കറി ഉൽപാദിപ്പിക്കുന്ന കർഷകരാണ് ജില്ലയിലുള്ളത്.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ ജല ലഭ്യതയക്കനുസരിച്ച് പല കർഷകർകരും ഇടവിളയായി പച്ചക്കറി ഉൽപാദിക്കാറുണ്ട്. മത്തൻ, കുമ്പളങ്ങ, വെള്ളരി, പാവക്ക, പടവലം തുടങ്ങിയവാണ് ഇടവിളയായി കൃഷിയിറക്കുന്നത്.
ചിറ്റൂർ താലൂക്കിലെ വടകരപതി, എരുത്യാമ്പതി തുടങ്ങിയ കിഴക്കൻ മേഖലകളിലും എലവഞ്ചേരി, കോട്ടായി, കോങ്ങാട് എന്നിവടങ്ങളുമാണ് ജില്ലയിലെ പ്രധാന പച്ചക്കറി ഉൽപാദന കേന്ദ്രങ്ങൾ. പച്ചക്കറി കൂടുതൽ ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയാത്തതിനാൽ തോട്ടങ്ങളിൽനിന്നും വിളവെടുപ്പ് നടത്തിയാൽ ഉടൻ മാർക്കറ്റിൽ എത്തിക്കണം. എന്നാൽ, ലോക്ഡൗണിൽ വാഹനങ്ങൾ കിട്ടാനും സാധനങ്ങൾ മാർക്കറ്റിലെത്തിക്കാനും കഴിയാറില്ലെന്നും കർഷകർ പറയുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ഉത്സവങ്ങളും ചടങ്ങുകളും നടത്താൻ നിയന്ത്രണം ഉണ്ടായതിനാൽ വിൽപന വളരെ കുറവാണ്. കിലോക്ക് പത്ത് രൂപ പോലും വില ലഭിക്കാത്തതിനാൽ ചിറ്റൂരിൽ ഏക്കറുകണക്കിന് മരച്ചീനിയും പയറുമാണ് നശിപ്പിച്ചത്. മരച്ചീനിക്കും മറ്റ് പച്ചക്കറികൾക്കും താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് അവ ലഭിക്കാനവശ്യമായ ഇടപെടൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു.
ആലത്തൂർ: ലോക്ഡൗൺ കാരണം വിപണി കണ്ടെത്താൻ സാധിക്കാതെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച ചിറ്റൂർ പ്രദേശത്തെ പച്ചക്കറി കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു. ചിറ്റൂർ, വടകരപ്പതി, വേലന്താവളം ഭാഗങ്ങളിലെ പച്ചക്കറി കൃഷിക്കാരുടെ ദുരിതങ്ങൾ അറിഞ്ഞ് അവരെ സഹായിക്കാനായി രമ്യ ഹരിദാസ് എം.പി നേരിട്ടെത്തിയതായിരുന്നു. കോവിഡ് കാലം പച്ചക്കറി കൃഷിക്കാരുടെ ദുരന്ത കാലമായതായി കർഷകർ എം.പിയെ ബോധ്യപ്പെടുത്തി. ഉൽപന്നങ്ങൾ ഓൺലൈൻ വിപണനത്തിനായി 'നൈവേദ്യ'കർഷക കൂട്ടായ്മ വഴി കേരളത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്യുമെന്ന് എം.പി കർഷകർക്ക് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.