Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_rightമണ്ണടിഞ്ഞ...

മണ്ണടിഞ്ഞ സംഭരണികളിൽ കുരുങ്ങിയ കുടിവെള്ള സ്വപ്നങ്ങൾ

text_fields
bookmark_border
മണ്ണടിഞ്ഞ സംഭരണികളിൽ കുരുങ്ങിയ കുടിവെള്ള സ്വപ്നങ്ങൾ
cancel

ചിറ്റൂർ: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രദേശവാസികളുടെ ഏറെ കാലത്തെ സ്വപ്നമാണ് കടലാസിൽ മറുപിറവി കാത്തിരിക്കുന്നത്. ജലദൗർലഭ്യം രൂക്ഷമായ ചിറ്റൂർ മേഖലയിൽ വലിയ തോതിൽ ജലസംഭരണത്തിന് സൗകര്യമൊരുക്കാമായിരുന്ന പദ്ധതികൾ എങ്ങുമെത്താതെ കിടക്കുകയാണ്.

കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കമ്പാലത്തറ, വെങ്കലക്കയം, കുന്നംപിടാരി എന്നീ തടയണകളാണ് സംഭരണ ശേഷിയുടെ പാതിയിലേറെ മണ്ണടിഞ്ഞ് കിടക്കുന്നത്. ഇവിടങ്ങളിലെ മണ്ണ് നീക്കി പൂർണതോതിൽ സംഭരണം നടത്താൻ നടപടികളായില്ല. അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കാൻ സർക്കാറിന് കാര്യമായ ചെലവൊന്നും ഇല്ലെന്നത് മാത്രമല്ല, നീക്കം ചെയ്യുന്ന മണ്ണിന് വില ലഭിക്കുകയും ചെയ്യുമെന്നിരിക്കെ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമാണ് പദ്ധതി നീണ്ടുപോവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

മണ്ണും മണലും ടെൻഡർ വിളിച്ച് നീക്കിയാൽ സർക്കാറിന് പണച്ചെലവുണ്ടാവില്ലെന്ന് കർഷക സംഘടനകൾ പറയുന്നു. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങളും പരിശോധനയുമൊന്നും വർഷങ്ങളായിട്ടും പൂർത്തിയായിട്ടില്ല.

2016ൽ ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടി പദ്ധതി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് ഉദ്യോഗസ്ഥർ പദ്ധതി രേഖ സർക്കാറിന് സമർപ്പിച്ചത്. ചിറ്റൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിറ്റൂർ തത്തമംഗലം നഗരസഭക്കും നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകൾക്കും നെന്മാറ നിയോജക മണ്ഡലത്തിലെ മുതലമട, വടവന്നൂർ പഞ്ചായത്തുകൾക്കും ആശ്രയിക്കാവുന്നവയായിരുന്നു ഈ ചെറു തടയണകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking Waterchittoor
News Summary - Drinking Water Issues in chittoor in Palakkad
Next Story