Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലത്തൂരിൽ...

ആലത്തൂരിൽ സർക്കാർ  അരി മില്ലുണ്ട്, പേരിന് മാത്രം

text_fields
bookmark_border
alathur-rice-mill
cancel

ആലത്തൂർ: നെല്ലറയുടെ നാട്ടിൽ സർക്കാറി‍െൻറ അരിമില്ല് വാഴുന്നില്ല. പ്രവർത്തനം മുടങ്ങാതെ കൊണ്ടുപോകാൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നടത്തിയ ശ്രമങ്ങളും പാഴായതിനെ തുടർന്നാണ് വീണ്ടും നിലച്ചത്. പത്ത് വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതും പിന്നീട് പല പ്രാവശ്യം പ്രവർത്തന സജ്ജമാക്കിയതുമായ മില്ല് എത്ര ശ്രമിച്ചിട്ടും മുന്നോട്ട് പോകുന്നില്ല. സംസ്ഥാന സർക്കാറി‍െൻറ ആദ്യത്തെ ആധുനിക അരി മില്ലാണ് ആലത്തൂരിലേത്. ആവശ്യമായ ഫണ്ട് സമയാസമയങ്ങളിൽ അനുവദിക്കാത്തതിനെ തുടർന്നാണ് മില്ല് നിശ്ചലമായത്. 

സംസ്ഥാന വെയർ ഹൗസിങ് കോർപറേഷനു കീഴിലായിരുന്ന മില്ല് പുനഃപ്രവർത്തനത്തിനായി ഓയിൽപാം ഇന്ത്യ ലിമിറ്റഡിനെ ഏൽപ്പിക്കുകയായിരുന്നു. 2008ൽ ഉദ്ഘാടനം ചെയ്ത മില്ല് ശരിയാംവിധം പ്രവർത്തിപ്പിച്ചിട്ടില്ല. പല ചർച്ചകൾക്കുശേഷം 2018 നവമ്പർ 18നാണ് വീണ്ടും തുറന്നത്. 

പുനർപ്രവർത്തനം ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി പറഞ്ഞത് ഇനിയൊരിക്കലും മില്ല് പൂട്ടാതിരിക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു. എന്നാൽ മില്ലിന് വേണ്ടി ഓയിൽ പാം ഇന്ത്യ ആലത്തൂർ മാർക്കറ്റിങ് സൊസൈറ്റി മുഖേന കർഷകരിൽനിന്ന് ശേഖരിച്ച നെല്ലി‍െൻറ വില കൊടുക്കാൻ സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് വീണ്ടും പൂട്ടുന്ന സാഹചര്യമുണ്ടായത്. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 40 ടൺ നെല്ല് പുഴുങ്ങി ഉണക്കി അരിയാക്കാനുള്ള ശേഷിയും സംവിധാനവും ഈ മില്ലിനുണ്ട്. കൊയ്ത്ത് കാലത്ത് കർഷകരിൽനിന്ന് സിവിൽ സപ്ലൈസ് ശേഖരിക്കുന്ന നെല്ല് സർക്കാർ മില്ലിലേക്ക് നൽകി അവിടെനിന്ന് അരിയാക്കി സിവിൽ സപ്ലൈസ് തിരിച്ചെടുത്താൽ പരിഹരിക്കാവുന്നതേയുള്ളൂ മില്ലി‍െൻറ പ്രശ്നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAlathur
News Summary - Alathur rice mill-Kerala news
Next Story