Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightഅധിനിവേശ സസ്യം...

അധിനിവേശ സസ്യം കൃഷി കീഴടക്കുന്നു; ഉപ്പുകുളത്ത് കർഷകർ ആശങ്കയിൽ

text_fields
bookmark_border
അധിനിവേശ സസ്യം കൃഷി കീഴടക്കുന്നു; ഉപ്പുകുളത്ത് കർഷകർ ആശങ്കയിൽ
cancel

അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്ത് അധിനിവേശ സസ്യമായ സിങ്കപ്പൂർ ഡെയ്സി പടരുന്നതിൽ വലഞ്ഞ് കർഷകർ. അതിദ്രുതം വളരുന്ന ഇവ പടരുന്നതോടെ കൃഷി ഉണങ്ങുകയാണെന്ന് കർഷകർ പറയുന്നു. കടും പച്ചനിറത്തിലുള്ള ഇടതൂർന്ന ഇലകൾക്കിടയിൽ ചെറിയ കടും മഞ്ഞ നിറത്തിലുളള സൂര്യകാന്തി പോലെയുള്ള പൂക്കൾ ഉള്ള ചെടി അലങ്കാരസസ്യമായി എത്തിയതാണെന്നാണ് കരുതുന്നത്.

ഇത് തിന്നുന്ന ചില പശുക്കൾക്ക് കൂടുതൽ പാല് കിട്ടുന്നുണ്ടന്നും ആടുകൾ ഒരു ഇലപോലും കടിക്കുന്നില്ലന്നും കർഷകർ പറഞ്ഞു.

ഈ ചെടി കാണുന്നിടത്തുനിന്ന് പിഴുത് നശിപ്പിക്കണമെന്ന് കൃഷി ഓഫിസർ കർഷകരോട് ആവശ്യപ്പെട്ടു. കളയാണങ്കിലും രോഗചികിത്സക്കും ഉപയോഗിക്കുന്നവരേറെ. ഒരിക്കൽ പടർന്ന് പിടിച്ചാൽ പിന്നെ മറ്റ് സസ്യകളുടെ സ്വാഭാവിക വളർച്ചയെ തടസ്സപ്പെടുത്താൻ ശേഷിയുള്ള ഈ ചെടി മെക്സിക്കോ, കരീബിയൻ ദ്വീപുകൾ ഉൾപ്പെടെ മധ്യഅമേരിക്കൻ സ്വദേശിയാണ് സിങ്കപ്പൂർ ഡെയ്സി. വെഡേലിയ ചൈനൻസിസ് എന്നാണ് ശാസ്ത്രീയ നാമം.

ശാന്തസമുദ്ര ദ്വീപുകൾ, ഹോങ് കോങ്, ദക്ഷിണാഫ്രിക്ക, ഓസ്ത്രലിയ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ എന്നിവിടെങ്ങിലെല്ലാം ഈ സസ്യം അധിനിവേശ സസ്യമയി കണകാക്കുന്നു.

സൂര്യകാന്തി പൂ പോലെയുള്ളതിനാൽ ചെറുസൂര്യകാന്തി, മഞ്ഞ കയ്യൂന്നി , അലങ്കാരചെടി, അമ്മിണിപൂ, സിംഗപ്പൂർ ഡെയ്സി എന്നപേരിലും പറയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewspalakkadInvasive plants
Next Story