Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightമാലിന്യ നിർമാർജനത്തിന്...

മാലിന്യ നിർമാർജനത്തിന് കാലതാമസം; അലനല്ലൂരിൽ പ്ലാസ്റ്റിക് മാലിന്യം കുമിയുന്നു

text_fields
bookmark_border
waste
cancel
camera_alt

എടത്തനാട്ടുകര

പൊൻപാറയിൽ

പ്ലാസ്റ്റിക് മാലിന്യംനിറച്ച

മിനി എം.സി.എഫിൽ

കാടുകയറിയ നിലയിൽ

അലനല്ലൂർ: ഹരിതകർമ സേന വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നു. പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന മിനി എം.സി.എഫിന് ചുറ്റും കാടുകേറി തുടങ്ങി. രണ്ട് മാസത്തിലേറെയായി പല ഭാഗങ്ങളിൽ ചാക്കുകളിലായി പ്ലാസ്റ്റിക് മാലിന്യം റോഡരികിലും മറ്റും തള്ളിയനിലയിലാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2020ൽ വിവിധ വാർഡുകളിൽ മിനി എം.സി.എഫ് സ്ഥാപിച്ചിരുന്നു. അതിൽ പലതും നശിച്ചുപോയി. ശേഷിക്കുന്ന മിനി എം.സി.എഫിൽ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞാണ് റോഡരികിലും മറ്റും തള്ളാനിടയായത്.

അലനല്ലൂർ ഗ്രാമ പഞ്ചായത്ത് ഇതിനുള്ള യൂസർഫി വീടുകളിൽ നിന്നും വ്യാപാരികളിൽ നിന്നും കർശനമായി പിരിക്കുന്നുണ്ടെങ്കിലും സ്വരൂപിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കുന്നതിൽ കാലതാമസം നേരിടുകയാണ്. എല്ലാ മാസവും വീടുകളിലുള്ള പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ സേന കൊണ്ടുപോകണമെന്ന് പറയുന്നുണ്ടെങ്കിലും അതിനും കാലതാമസം നേരിടുകയാണ്. പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽനിന്ന് അൽപ്പം പ്ലാസ്റ്റിക്കുകൾ കൊണ്ട് പോയിട്ടുണ്ടെങ്കിലും അധിക പ്രദേശങ്ങളിലും കെട്ടിക്കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plastic wasteWaste disposalAlanallur
News Summary - Delays in waste disposal; Plastic waste piles up in Alanlur
Next Story