Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവടക്കഞ്ചേരി...

വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ കരാര്‍ കമ്പനി വക വീണ്ടും ചതിക്കുഴി

text_fields
bookmark_border
വടക്കഞ്ചേരി: ആറുവരി ദേശീയപാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ കരാര്‍ കമ്പനി വക വീണ്ടും ചതിക്കുഴി. അറ്റകുറ്റ പണികള്‍ക്കായി പൊളിച്ചിട്ട ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടയര്‍ പഞ്ചറാവുന്നത് പതിവാണ്. മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു അപകട സൂചനകളോ ഇല്ലാത്തതിനാല്‍ വേഗതയില്‍ വരുന്ന കാറുകള്‍ ഇതില്‍ ചാടും. നൂറോ ഇരുന്നൂറോ മീറ്റര്‍ മുന്നോട്ട് പോകുമ്പോഴാണ് ടയര്‍ പഞ്ചറായത് അറിയുക. വാഹനം ആടിയുലഞ്ഞ് വലിയ അപകടങ്ങള്‍ക്കും ഇത് വഴിവെക്കും. രണ്ടുദിവസത്തെ ദേശീയ പണിമുടക്ക് ദിവസങ്ങളില്‍ വര്‍ക്ക് ഷോപ്പുകളെല്ലാം മുടക്കമായിരുന്നതിനാല്‍ ടയറുകള്‍ റിപ്പയര്‍ ചെയ്യാനാകാതെ നിരവധി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങുന്ന സ്ഥിതിയുണ്ടായി. ചെറിയ കാറുകളാണ് കൂടുതലും കുടുങ്ങിയത്. പാലക്കാട് ഭാഗത്തേക്കുള്ള ലൈനിലാണ് കുഴി. വാഹനങ്ങള്‍ വേഗത കുറച്ചു പോകാനുള്ള മുന്നറിയിപ്പു ബോര്‍ഡെങ്കിലും സ്ഥലത്ത് സ്ഥാപിച്ചാല്‍ യാത്ര മുടങ്ങുന്നത് ഒഴിവാക്കാമായിരുന്നെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം തുറന്ന മേല്‍പ്പാലത്തില്‍ ഇതിനിടെ നിരവധി തവണയാണ് പലയിടത്തായി പൊളിച്ച്‌ അറ്റകുറ്റപ്പണി നടത്തിയത്. ഇത്രയെല്ലാമായിട്ടും മേല്‍പ്പാലം സുരക്ഷിതമാണെന്ന് പറയാനാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. പാലത്തിലെ വലിയ സ്ലാബുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന ഭാഗം കൂടുതല്‍ അകലുന്നതാണ് പാലത്തിന് പ്രശ്നമാകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story