Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:31 AM IST Updated On
date_range 7 Dec 2021 5:31 AM ISTആദിവാസി ശിശുമരണം: വിദഗ്ധ പഠനം ആവശ്യം ^ഡോ. പ്രഭുദാസ്
text_fieldsbookmark_border
ആദിവാസി ശിശുമരണം: വിദഗ്ധ പഠനം ആവശ്യം -ഡോ. പ്രഭുദാസ് അഗളി: ആദിവാസി ശിശുമരണങ്ങൾ സംബന്ധിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫിസർ ഡോ. പ്രഭുദാസ്. എന്തുകൊണ്ടാണ് ഇത് ആവർത്തിക്കുന്നതെന്ന് മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ സംഘത്തെ നിയോഗിച്ച് ജനിതക, സാമൂഹിക വിഷയങ്ങളിലടക്കം പഠനം ആവശ്യമാണ്. 2013ൽ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തി പഠനം നടത്തിയിരുന്നെങ്കിലും അനുബന്ധ നടപടികൾ നടപ്പിലായില്ല. ഗർഭിണികളായ യുവതികൾക്ക് പോഷക സമ്പുഷ്ടമായ ഭക്ഷണം അതത് പ്രദേശങ്ങളിൽ ലഭ്യമാക്കാൻ പദ്ധതി നടപ്പിലാക്കണം. ഭൂരിഭാഗം ആദിവാസികൾക്കും ഭൂമിയുണ്ട്. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ഉൗരുകൾ കേന്ദ്രീകരിച്ച് കോഴി, കന്നുകാലി വളർത്തൽ ഫാമുകളും പച്ചക്കറി കൃഷിയും ആവിഷ്കരിച്ച് നടപ്പിലാക്കണമെന്നും പ്രഭുദാസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഒരു വർഷത്തിനിെട 22 അബോർഷൻ, അഞ്ച് ചാപിള്ള, ഏഴ് ഗർഭസ്ഥ ശിശുമരണം, നാല് കുട്ടികളുടെ മരണമടക്കം 47 കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ട്. ആശുപത്രിയിൽ കാലാവധി പൂർത്തിയാവാതെ പ്രസവത്തിനെത്തുന്ന യുവതികളെ ചികിത്സിക്കാൻ വിദഗ്ധരായ ഗൈനക്കോളജിസ്റ്റുമാരോ പീഡിയാട്രീഷ്യനോ ഇല്ല. മൂന്നോ നാലോ വർഷം മാത്രം പ്രവൃത്തി പരിചയമുള്ള ഡോക്ടർമാരാണ് ഇവിടെയുള്ളത്. 54 കിടക്കയുള്ള ആശുപത്രിയിൽ 158ഒാളം രോഗികളാണ് നിലവിൽ ആശുപത്രിയിലുള്ളത്. സി.ടി സ്കാനടക്കം സംവിധാനങ്ങളില്ലാത്തതിനാൽ രോഗികളെ ദൂരസ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയാണ്. ട്രൈബൽ താലൂക്ക് നിലവിൽ വന്നിട്ടും അതിനനുസരിച്ച് ആശുപത്രിയുടെ നിലവാരമുയർത്താനായിട്ടില്ല. പട്ടികജാതി വകുപ്പിന് കീഴിലുണ്ടായിരുന്ന ആശുപത്രി പിന്നീട് ആേരാഗ്യവകുപ്പിന് കൈമാറുകയായിരുന്നു. രണ്ട് വകുപ്പുകളും സംയുക്തമായി നടത്തുന്ന രീതിയിൽ ഗവൺെമൻറ് ഉത്തരവിറക്കിയാൽ അത് ഗുണകരമാവും. മന്ത്രിയുമായി തനിക്ക് വിയോജിപ്പുകളില്ല. തൻെറ മേലധികാരികൾ അട്ടപ്പാടിയിൽ എത്തുേമ്പാൾ മറുപടി പറയേണ്ട നോഡൽ ഒാഫിസർ താനായിരിക്കെ തന്നെ മാറ്റിനിർത്തിയതിലുള്ള വിഷമം പറഞ്ഞതേയുള്ളൂവെന്നും ഡോ. പ്രഭുദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story