Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 5:32 AM IST Updated On
date_range 14 Nov 2021 5:32 AM ISTപുറംലോകവുമായി ബന്ധമില്ലാതെ മലയോരത്തെ നൂറോളം കുടുംബങ്ങള്‍
text_fieldsbookmark_border
വടക്കഞ്ചേരി: പുറംലോകവുമായി കാര്യമായ ബന്ധമില്ലാത്ത ജീവിതമാണ് പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ പാത്രകണ്ടം, കൈതക്കല്‍ ഉറവ, ഒളകര തുടങ്ങിയ മലയോരത്തെ നൂറോളം കുടുംബങ്ങളുടേത്. കഴിഞ്ഞ 60 വർഷമായി ഇവിടെ ജനവാസമുണ്ട്. അത്യാവശ്യത്തിന് ഫോണ്‍ ചെയ്യാന്‍ പോലും കഴിയാത്ത പ്രദേശങ്ങളാണ് കാട്ടിലെ ഈ മൂന്ന് തുരുത്തുകളും. മൊബൈല്‍ ഫോണുകള്‍ക്കൊന്നും ഇവിടെ റേഞ്ച് ഇല്ല. കുട്ടികളുടെ പഠന സൗകര്യങ്ങള്‍ക്കായി ഏതാനും മാസം മുമ്പ് വൈഫൈ ഒരുക്കിയിരുന്നെങ്കിലും ഫോണ്‍ ബന്ധങ്ങള്‍ ആയിട്ടില്ല. കൈതക്കല്‍ ഉറവ ഭാഗത്ത് ഈ സൗകര്യവും എത്തിയിട്ടില്ല. ഏതാനും വര്‍ഷം മുമ്പ് മാത്രമാണ് വൈദ്യുതി കണക്ഷന് ആയത്. വൈകുന്നേരത്തോടെ എല്ലാവരും വീടുകളില്‍ എത്തിയാല്‍ പിന്നെ പുറംലോകത്ത് നടക്കുന്നതെന്താണെന്ന് ഇവര്‍ അറിയില്ല. പാലക്കുഴി വഴിയില്‍നിന്നും കാട്ടിനുള്ളിലൂടെ മണ്‍റോഡ് ഉണ്ട്. ഇതിലൂടെ കിലോമീറ്ററുകളോളം നടന്നു വേണം താമസസ്ഥലങ്ങളിലെത്താന്. ആനക്കൂട്ടങ്ങള്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടാകും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് വീടുകള്‍ ആനകള്‍ തകര്‍ത്തു. തൃശൂര്‍ ജില്ലയില്പെട്ടതാണ് ഈ പ്രദേശങ്ങളെല്ലാം. എന്നാല്‍, അധികാരികള്‍ക്ക് ജില്ല ആസ്ഥാനത്തുനിന്നും ഇവിടെ എത്തണമെങ്കില്‍ കുതിരാന്‍ കയറി വന്നു പാലക്കാട് ജില്ലയിലെ പന്തലാംപാടം വഴിയുള്ള മലയോരപാത വഴിയോ അതല്ലെങ്കില്‍ വടക്കഞ്ചേരിയിലെത്തി വാല്‍കുളമ്പ് കാണിച്ചിപരുത വഴി കയറി പോകണം. മലയോര കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ദീർഘകാലമായി തർക്കം നിലനിൽക്കുന്നതാണ് ഇവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story