Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2020 5:28 AM IST Updated On
date_range 4 Nov 2020 5:28 AM ISTകൊഴിഞ്ഞാമ്പാറയിൽ ആരുടെ കൊടിപാറും?
text_fieldsbookmark_border
ദിലീപ് ചിറ്റൂർ ചിറ്റൂർ: തമിഴ് മലയാള സംസ്കാരം പേറുന്ന ജനങ്ങൾ കൂടുതലുള്ള ജില്ലയുടെ കിഴക്കൻ മേഖലയിലെ പഞ്ചായത്താണ് കൊഴിഞ്ഞാമ്പാറ. ജനതാദളിന് കാര്യമായ വേരോട്ടമുണ്ടായിരുന്ന പഞ്ചായത്തിൽ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ് ആദ്യമായി ഭരണം പിടിച്ചെടുത്തത് 2015ലാണ്. രാഷ്ട്രീയ പാരമ്പര്യംെവച്ച് കോൺഗ്രസിനു മുൻതൂക്കമുള്ള പഞ്ചായത്താണെങ്കിലും മുൻകാലങ്ങളിൽ ജനതാദളുമായി സഹകരിച്ചായിരുന്നു ഭരിച്ചിരുന്നത്. എന്നാൽ, പിന്നീട് ജനതാദളിൽനിന്ന് നല്ലൊരുശതമാനം നേതാക്കൾ കോൺഗ്രസിനൊപ്പം ചേർന്നതോടെ പഞ്ചായത്ത് കോൺഗ്രസിനൊപ്പമായി പിടിച്ചെടുത്തു. 2015ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സി.പി.എമ്മിനും സീറ്റുകൾ തുല്യം ആയപ്പോൾ ഘടകകക്ഷികൾ ആയ ജനതാദൾ എസിൻെറയും സി.പി.ഐയുടെയും പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിലെത്തുകയായിരുന്നു. തുടർന്ന് സി.പി.എമ്മിൻെറ എ.കെ. ബബിതയാണ് പഞ്ചായത്ത് അധ്യക്ഷ. ജനതാദളിൻെറ ജെറോസ സജീവ് ഉപാധ്യക്ഷയുമായി. തമിഴകവുമായി അതിർത്തി പങ്കിടുന്നതിനാൽ തന്നെ തമിഴ് ദ്രാവിഡ രാഷ്ട്രീയ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സജീവമായുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവർ രണ്ട് സീറ്റ് നേടിയിരുന്നു. കിഴക്കൻ മേഖലയിലെ മറ്റ് പഞ്ചായത്തുകളെപ്പോലെ തന്നെ ജലം തന്നെയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെയും പ്രധാന െതരഞ്ഞെടുപ്പ് ചർച്ച വിഷയം. നെൽകൃഷിയെക്കാളേറെ തെങ്ങിൻ തോട്ടങ്ങളും പച്ചക്കറിയും കൃഷി ചെയ്യുന്ന പഞ്ചായത്തിൽ കാർഷിക ആവശ്യങ്ങൾക്ക് ആവശ്യാനുസരണം വെള്ളമെത്തിക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. മുൻവർഷങ്ങളിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും കാര്യമായ േനട്ടങ്ങളുണ്ടാക്കാനാവാതിരുന്ന ബി.ജെ.പി ഇത്തവണ നേട്ടമുണ്ടാക്കാനാവുെമന്ന പ്രതീക്ഷയിലാണ്. ഭരണ നേട്ടങ്ങൾ *മികച്ച സേവനത്തിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചു *ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 301 വീടുകൾ നൽകി *5.6 1 കോടി രൂപ ചെലവിൽ പുതിയ റോഡുകൾ നിർമിക്കുകയും 7.64 കോടി രൂപ ചെലവിൽ തകർന്ന ഗ്രാമീണ റോഡുകൾ നവീകരിക്കുകയും ചെയ്തു. *29.81 ലക്ഷം രൂപ ചെലവിൽ പഞ്ചായത്തിൻെറ വിവിധഭാഗങ്ങളിലായി മൂന്ന് അംഗൻവാടി കെട്ടിടങ്ങൾ നിർമിച്ചു. *അപേക്ഷ നൽകിയ പഞ്ചായത്തിലെ എല്ലാ വിഭാഗത്തിൽപെട്ട ജനങ്ങൾക്കും ആയി 25 ലക്ഷം രൂപ ചെലവിൽ കട്ടിൽ വിതരണം പൂർത്തിയാക്കി *ക്ഷീരകർഷകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉന്നമനത്തിനുമായി പശു, ആട് എന്നിവ വാങ്ങാനുമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചു *40 ലക്ഷത്തോളം രൂപ ചെലവിൽ പാവപ്പെട്ട ജനങ്ങളുടെ വീടുകൾ നവീകരിക്കാനുമായി സഹായം നൽകി കോട്ടങ്ങൾ *ഓരോ വർഷവും ലഭിക്കുന്ന ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടു *മിക്ക ഫണ്ടുകളും 50 ശതമാനത്തിലേറെ ഉപയോഗിച്ചിട്ടില്ലെന്ന് തന്നെ പറയാം. കഴിഞ്ഞ ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആറുകോടി രൂപയുടെ പ്രോജക്ട് വെച്ചു ഒട്ടേറെ ആളുകൾക്ക് 100 ദിവസത്തെ പണി നൽകി ജില്ലയിലെ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഭരണ സമിതി ഒന്നരക്കോടി രൂപയുടെ പ്രോജക്ട് മാത്രമാണ് െവച്ചതെന്നും മാത്രമല്ല വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് 100 ദിവസത്തെ പണി നൽകിയത്. *ശുദ്ധജല പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി *ലൈഫ് മിഷൻ പദ്ധതി പ്രകാരം നൽകിയ വീടുകളുടെ പണി ആരംഭിച്ചിട്ടുണ്ട് പണം നൽകിയില്ല *പഞ്ചായത്ത് പദ്ധതിപ്രകാരം സ്വന്തം പണം ഉപയോഗിച്ച് തൊഴുത്ത് നിർമിച്ച ശേഷം അതിൻെറ ആനുകൂല്യം നൽകാമെന്ന് അറിയിച്ചിട്ടും ഇതുവരെ നൽകിയില്ല. കക്ഷിനില ആകെ വാർഡ് –18 സി.പി.എം –6 സി.പി.ഐ –1 ജനതാദൾ –3 കോൺഗ്രസ് –6 എ.ഐ.എ.ഡി.എം.കെ –2 p3 babitha -എ.കെ. ബബിത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് p3 kanikachalam- കെ.എസ്. തണികാചലം (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഡി.സി.സി ജനറൽ സെക്രട്ടറി) --------------------------------------------Mater ends------------------------------------------- തേങ്കുറുശ്ശിയിൽ ആർക്ക് മധുരിക്കും? കെ. മുരളി കുഴൽമന്ദം: കരിമ്പനകൂട്ടങ്ങളുടെ നാട്ടിൽ മധുരക്കള്ള് കുറുക്കി പനംശർക്കര ഉണ്ടാക്കിയ പേരിൽ നിന്നാണ് തേങ്കുറുശ്ശി എന്ന സ്ഥലപ്പേര് ഉരുതിരിഞ്ഞത്. സംസ്ഥാനത്തെ ആദ്യത്തെ കാറ്റാടി യന്ത്രം സ്ഥാപിക്കപ്പെട്ട കോട്ടമലയടക്കം പഞ്ചായത്തിന് വിശേഷണങ്ങൾ ഏറെയാണ്. കർഷകരും കർഷകതൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിൽ പ്രധാന വരുമാനം കൃഷിയാണ്. ഒപ്പം നെൽപാടങ്ങൾ മറ്റ് നാണ്യവിളകൾക്കും വഴിമാറുന്ന പ്രവണതയുമുണ്ട്. മലപ്രദേശങ്ങൾ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന ക്രഷറർ, ക്വാറി യൂനിറ്റുകൾ നാട്ടുകാർക്കും പരിസ്ഥിതിക്കും പ്രധാന വെല്ലുവിളിയാണ്. രാഷ്ട്രീയമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നുവെന്ന് പറയുന്നതിനെക്കാൾ സി.പി.എമ്മിൻെറ കുത്തക എന്ന് പറയുന്നതാവും ശരി. സഖ്യകക്ഷിയായ സി.പി.ഐയോടുപോലും മത്സരിച്ച് സി.പി.എം ആധിപത്യം ഉറപ്പിച്ച് ചരിത്രവും പഞ്ചായത്തിനുണ്ട്. പ്രധാന ശത്രുവിനെ നേരിടാൻ മറ്റ് ശത്രുക്കൾ ഒന്നിക്കുക എന്ന തന്ത്രമാണ് മറ്റു പാർട്ടികൾ പഞ്ചായത്തിൽ പയറ്റുന്നത്. 2010ലെ തെരഞ്ഞടുപ്പിൽ രണ്ടുസ്വതന്ത്രൻമാർ മത്സരത്തിനിറങ്ങിയപ്പോൾ ഒരാൾക്ക് ബി.ജെ.പി പിന്തുണയുണ്ടായിരുന്നു. 25 വർഷത്തിനുശേഷം 2015ലാണ് കോൺഗ്രസ് ഇടതുകോട്ടയിൽനിന്ന് രണ്ടു വാർഡുകൾ പിടിച്ചെടുക്കുന്നത്. 17 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. 14 സി.പി.എം, രണ്ട് കോൺഗ്രസ്, ഒരണ്ണെത്തിൽ സി.പി.ഐ എന്നതാണ് കക്ഷിനില. നേട്ടങ്ങൾ. *1.75 കോടി െചലവഴിച്ച് കല്യാണ മണ്ഡപം സ്ഥാപിച്ചു *കർഷകർക്ക് കൈത്താങ്ങായി അഗ്രോ സർവിസ് സൻെറർ സ്ഥാപിച്ചു *46 അംഗ ഹരിത കർമസേനയുടെ ക്ലീൻ തേങ്കുറുശ്ശി പദ്ധതി നടപ്പാക്കുന്നു *പട്ടികജാതി വനിതകളുടെ ഉന്നമനത്തിനായി വിപണ കേന്ദ്രം സ്ഥാപിച്ചു *ലൈഫിൽ 196 വീടുകൾ, 15 ലക്ഷം െചലവഴിച്ച് ഗ്രാമ ന്യായാലയത്തിന് കെട്ടിടം *പഞ്ചായത്തിൽ വാതക ശ്മശാനം സ്ഥാപിച്ചു. *വയോജനങ്ങൾക്ക് പകൽവീട് നിർമിച്ചു, തൊഴിലുറപ്പിലൂടെ ഒമ്പത് കോടിയുെട വികസന പ്രവർത്തനം കോട്ടങ്ങൾ *പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തെരുവ് വിളക്കുകൾ നിശ്ചലം *വാതക ശ്മശാനത്തിൻെറ സ്ഥലപരിമിതി പരിഹരിച്ചില്ല, ഇതോടെ ആചാര പ്രകാരം ശവസംസ്കാരം നടത്താൻ കഴിയുന്നില്ല *ഹരിജൻ കോളനി വികസനം ഇഴയുന്നു *ദീർഘ വീക്ഷണത്തിലുള്ള പ്രോജക്ട് ഫണ്ട് ഇല്ലാത്തതിനാൽ പലപ്പോഴും ലക്ഷ്യ പ്രാപ്തിയിൽ എത്താതെ പദ്ധതികൾ മുടങ്ങുന്നു * ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിൽനിന്ന് അനുവദിക്കുന്ന വികസന ഫണ്ട് പലപ്പോഴും പ്രതിപക്ഷ വാർഡുകളിൽ നടപ്പാക്കിയിട്ടില്ല. ഭരണ സമിതിക്കുമേൽ ഉണ്ടാവുന്ന രാഷ്ട്രീയ ഇടപെടൽ മൂലം വികസനപ്രവർത്തനം പൂർണ തോതിൽ നടക്കാറില്ല p3 indirap -പ്രസിഡൻറ് ഇന്ദിര p3 musthafa- പ്രതിപക്ഷ അംഗം. വി.പി.എം. മുസ്തഫ (കോൺഗ്രസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story