Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 8:28 PM GMT Updated On
date_range 4 July 2020 8:28 PM GMTകോടിയേരിയുടെ പ്രസ്താവന അവിശുദ്ധ സഖ്യത്തിെൻറ തെളിവ് ^കെ. സുരേന്ദ്രൻ
text_fieldsbookmark_border
കോടിയേരിയുടെ പ്രസ്താവന അവിശുദ്ധ സഖ്യത്തിൻെറ തെളിവ് -കെ. സുരേന്ദ്രൻ പാലക്കാട്: ബി.ജെ.പി മുന്നണിയെ പരാജയപ്പെടുത്താൻ എല്ലാ രീതിയിലും പരിശ്രമിക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻെറ പ്രസ്താവന യു.ഡി.എഫുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിൻെറ തെളിവാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്തും കാസർകോട്ടും തിരുവനന്തപുരത്തും പരീക്ഷിച്ച തന്ത്രം കേരളം മുഴുവൻ വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പാലക്കാട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ ആരോപിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലിം ലീഗ് മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ തടസ്സം നിൽക്കുന്നുവെന്ന് എൻഫോഴ്സ്മൻെറ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയത് ഇതിന് തെളിവാണ്. പാലാ ഉപെതരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇബ്രാഹിം കുഞ്ഞിനെ ഇപ്പോൾ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി സൃഷ്ടിച്ച സർക്കാർ എന്തുകൊണ്ടാണ് വിജിലൻസിനെ ഉപയോഗിച്ച് കേസ് അട്ടിമറിച്ചതെന്ന് സുരേന്ദ്രൻ ചോദിച്ചു. പിണറായി വിജയനാണ് ലീഗിൻെറ മുഖപത്രം വഴി 10 കോടി കള്ളപ്പണം വെളുപ്പിച്ച കേസ് അട്ടിമറിച്ചത്. പിണറായിയുടെ കാരുണ്യത്തിൽ രക്ഷപ്പെടുന്ന യു.ഡി.എഫ് നേതാക്കൾക്ക് എങ്ങനെയാണ് എൽ.ഡി.എഫ് സർക്കാറിൻെറ അഴിമതികളെ ചോദ്യം ചെയ്യാനാവുക. ജമാഅത്തെ ഇസ്ലാമിയെ പോലെയുള്ള തീവ്രവാദ സംഘടനകളുമായി ലീഗ് സഖ്യമുണ്ടാക്കുന്നതിനെ അനുകൂലിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിൻെറ വിശ്വാസത പൂർണമായും തകർന്നെന്ന് സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നഗരസഭയിൽ ഇടതു-വലത് അവിശുദ്ധ സഖ്യ നീക്കം ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോർപറേഷനിൽ ചില വാർഡുകളിൽ പൊതു സ്ഥാനാർഥി ചർച്ച കോൺഗ്രസ്-സി.പി.എം നേതാക്കൾ തുടങ്ങി കഴിഞ്ഞു. പത്തനംതിട്ടയിലും തൃശൂരിലും ഇതിനുള്ള നീക്കം സജീവമാണ്. 1,000 കോടിയുടെ സോളാർ അഴിമതി പുറത്തുവന്നിട്ടും യു.ഡി.എഫ് പ്രതികരിക്കാത്തത് ഇതുകൊണ്ടാണ്. ഇടതു-വലതു മുന്നണികളുടെ ദുഷിച്ച രാഷ്ട്രീയത്തിന് തദ്ദേശ െതരഞ്ഞെടുപ്പിൽ ജനം കനത്ത മറുപടി നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷ്ണദാസ്, ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story