Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 8:12 PM GMT Updated On
date_range 4 July 2020 8:12 PM GMTപിതാവിെൻറ മൃതദേഹവുമായി എത്തിയയാളെ പൊലീസ് മർദിച്ചതായി പരാതി
text_fieldsbookmark_border
ചങ്ങരംകുളം: പിതാവിൻെറ മൃതദേഹവുമായി എത്തിയയാളെ ചങ്ങരംകുളം എസ്.ഐ മർദിച്ചതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. ആലങ്കോട് ചിയ്യാനൂർ നീരോളിപ്പറമ്പിൽ ഖാലിദിൻെറ മകൻ റഫീഖാണ് പരാതിക്കാരൻ. വെള്ളിയാഴ്ച രാവിലെ പത്തോടെ താടിപ്പടിയിൽ പിതാവിൻെറ മൃതദേഹവുമായി ആംബുലൻസിൽ എത്തിയപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. അയൽപ്പക്കത്ത് ക്വാറൻറീനിൽ കഴിയുന്നവരുള്ളതിനാൽ പാലക്കാട് പത്തിരിപ്പാലയിലെ മകളുടെ വീട്ടിലേക്ക് പിതാവിെന നാല് ദിവസം മുമ്പ് മാറ്റിയതായിരുന്നു. അവിടെ വെച്ച് ഖാലിദ് മരണപ്പെട്ടതിനെത്തുടർന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരവെ വണ്ടിനിർത്തി പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരോട് വിവരം അറിയിച്ചു. പൊലീസ് അനുമതിയോടെ റോഡിലെ തടസ്സം നീക്കുന്നതിനിടെ ജീപ്പിലെത്തിയ എസ്.ഐ റഫീഖിൻെറ മുഖത്ത് അടിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തതായാണ് പരാതി. എന്നാല്‍, പരിശോധനക്കിടെ യുവാവ് ബാരിക്കേഡ് മാറ്റുന്നതും നിയമം ലംഘിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള സാഹചര്യത്തില്‍ യുവാവിനെ തള്ളിമാറ്റേണ്ടി വന്നതെന്നും തെറ്റ് തിരിച്ചറിഞ്ഞതോടെ യുവാവിനോട് ക്ഷമാപണം നടത്തിയതായും ആരോപണവിധേയനായ എസ്.ഐ ഹരിഗോവിന്ദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story