Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2020 8:12 PM GMT Updated On
date_range 4 July 2020 8:12 PM GMTഅവശനിലയിൽ വീട്ടിക്കുണ്ടിലെത്തിയ കുട്ടിക്കൊമ്പൻ ചെരിഞ്ഞു
text_fieldsbookmark_border
അഗളി: അട്ടപ്പാടി ഷോളയൂർ വീട്ടിക്കുണ്ട് ഭാഗത്ത് അവശനിലയിലെത്തിയ കുട്ടിക്കൊമ്പൻ വെള്ളിയാഴ്ച അർധരാത്രിയോടെ ചെരിഞ്ഞു. ആനയെ രക്ഷിക്കാൻ വനംവകുപ്പും വെറ്ററിനറി ഉദ്യോഗസ്ഥരും നടത്തിയ ശ്രമം ഫലം കണ്ടില്ല. വനംവകുപ്പ് വെറ്ററിനറി സീനിയർ ഓഫിസർ അരുൺ സക്കറിയ ശനിയാഴ്ച രാവിലെ അട്ടപ്പാടിയിലെത്തി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ആനയുടെ താടിയെല്ല് വേർപ്പെടുകയും നാവിന് മുറിവേൽക്കുകയും ചെയ്തിരുന്നു. കഠിനമായ ന്യൂമോണിയയും വയറ്റിൽ ട്യൂമറും ഉണ്ടായിരുന്നു. നാവിനും താടിയെല്ലിനുമുണ്ടായ പരിക്ക് കാരണം ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. പരിക്കുകൾ കുഴിയിൽ വീണോ മറ്റ് ആനകളുമായുള്ള ഏറ്റുമുട്ടലിേലാ സംഭവിച്ചതാകാമെന്നാണ് നിഗമനം. സ്ഫോടക വസ്തു കടിച്ചാണോ പരിക്കേറ്റതെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാൽ, സ്ഫോടക വസ്തു കടിച്ചിരുന്നെങ്കിൽ ആനയുടെ താടിയെല്ല് തകരുമായിരുന്നുവെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞു. ആനയുടെ ജഡം മറവ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story