Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമെഡിസെപ്: കൂടുതൽ...

മെഡിസെപ്: കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താൻ ശ്രമം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പ്രധാന ആശുപത്രികളെ ഉൾപ്പെടുത്താൻ സർക്കാർ ധനം. പദ്ധതിയുടെ പുരോഗതി മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഇൻഷുറൻസ് കമ്പനിയുടെയും വിവിധ ആശുപത്രികളുടെയും പ്രതിനിധികൾ പങ്കെടുത്തു. നടപടികൾ പൂർത്തിയാക്കി പദ്ധതി നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന ആശുപത്രികളെല്ലാം പദ്ധതികളോട് പുറംതിരിഞ്ഞ് നിൽക്കുകയാണ്. മികച്ച ആശുപത്രികളെ ഇതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ജീവനക്കാരുടെ സംഘടനകൾ ഉന്നയിക്കുന്നത്. പദ്ധതി ഉടൻ നടപ്പിൽവരുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളെയും മെഡിസെപ്പ് പദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story