Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാഗൺ ദുരന്ത...

വാഗൺ ദുരന്ത സ്മരണ ഒരു നൂറ്റാണ്ടിലേക്ക്

text_fields
bookmark_border
വാഗൺ ദുരന്ത സ്മരണ ഒരു നൂറ്റാണ്ടിലേക്ക്
cancel

സ്വാതന്ത്ര്യ സമരത്തിലെ പ്രധാന ഏടുകളിലൊന്നായ വാഗൺ ട്രാജഡി ദുരന്ത സ്മരണ ഒരു നൂറ്റണ്ടിലേക്ക് പ്രവേശിക്കുമ്പോൾ ആ ചരിത്ര ഓർമകളിലാണ് മലബാർ. 1921കളിലെ മാപ്പിള സമരത്തെ ബ്രിട്ടീഷുകാർ അതിനിഷ്ഠൂരമായ രീതിയിൽ കൂട്ടക്കൊല ചെയ്തതിെൻറ നടുക്കുന്ന ഓർമകളാണ് വാഗൺ ട്രാജഡിക്ക്. ബ്രിട്ടീഷുകാർക്കെതിരെ മലബാർ മേഖലയിൽ മുസ്ലിംകളുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമരത്തിലെ ചെറുത്ത് നിൽപ്പാണ് വാഗൺ ട്രാജഡി ദുരന്തത്തിനിടയാക്കിയത്. മലബാറിലെ ഹിന്ദുക്കളും ഈ സമരത്തിൽ പങ്കാളികളായിരുന്നു. മാപ്പിള സമരത്തെ തുടർന്ന് 1921 നവംബറിൽ ബ്രിട്ടീഷ് പട്ടാളം കോയമ്പത്തൂർ ജയിലിലടക്കാൻ തിരൂരിൽനിന്ന് റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തിനിറച്ചുകൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം. ജാലിയൻ വാലാബാഗിനേക്കാൾ ക്രൂരമായ കൂട്ടക്കൊലയാണ് വാഗൺ ദുരന്തം. കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.എം-എൽ.വി റെയില്‍വേയുടെ 1711ാം നമ്പര്‍ വാഗണില്‍ നവംബർ 19ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു ഇരുട്ടറയില്‍ തള്ളിക്കയറ്റി കോയമ്പത്തൂര്‍ക്ക് അയക്കുകയായിരുന്നു. അവരില്‍ അഞ്ചു ഹിന്ദുക്കളുമുണ്ടായിരുന്നു. ഗുഡ്‌സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല.

പോത്തന്നൂരില്‍ വാഗണ്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ദാരുണമായിരുന്നു. പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച 64 മൃതദേഹങ്ങള്‍. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടുപേര്‍ കൂടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. ശേഷിച്ച 28പേരെ തടവുകാരാക്കി. വായും മൂക്കും കെട്ടി സന്നദ്ധസേവ പ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തതും ശുദ്ധീകരിച്ചതും.

തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും കോട്ട് ജുമുഅത്ത് പള്ളിയിലുമാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഹൈന്ദവ സഹോദരങ്ങളെ മുത്തൂരിലും സംസ്‌കരിച്ചു. അക്കരവീട്ടിൽ കുന്നുംപള്ളി അച്യുതൻ നായർ, കിഴക്കിൽ പാലത്തിൽ തട്ടാൻ ഉണ്ണി പുറവൻ, ചോലകപറമ്പിൽ ചെട്ടിച്ചിപ്പു, മേലടത്ത് ശങ്കരൻ നായർ എന്നിവരാണ് വാഗൺ ട്രാജഡി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഹൈന്ദവ സഹോദരങ്ങൾ.

വാഗണ്‍ ദുരന്തത്തിലെ രക്തസാക്ഷികളായവരെ അനുസ്മരിച്ച് കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ തിരൂര്‍ നഗരസഭ പണിത വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 1987 ഏപ്രില്‍ ആറിനാണ് ഉദ്ഘാടനം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indipendence DayFreedom struggle
News Summary - Wagon tragedy in history
Next Story