വള്ളിക്കുന്ന് പുഞ്ചപ്പാടം തോടുകൾക്ക് പുതുജീവൻ
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പ്രധാന നെല്ലറ കേന്ദ്രമായ പുഞ്ചപ്പാടത്ത് നെൽകൃഷിക്ക് ജലസേചനത്തിന് വെള്ളം ഇല്ലാത്തതിന് പരിഹാരം കണ്ടെത്തി. 200 ഏക്കർ പുഞ്ചകൃഷിയുണ്ടിവിടെ. ഇതിൽ കോടനി, കമ്മൾ, മൺറോളം, കരുമരക്കാട്, ചെറൂട്ട, പുതിയറ, പെരിങ്കോട്ട, പുത്തൻചിറ ഭാഗങ്ങളിലെ 75 ഏക്കറോളം നെൽകൃഷി ചെയ്യുന്ന കർഷകർക്കാണ് ജലദൗർലഭ്യം രൂക്ഷമായിരിക്കുന്നത്. പ്രതിസന്ധി നേരിട്ടറിയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, കൃഷി ഓഫിസർ അമൃത, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു.
കാട്ടുങ്ങൽ തോട്ടിലെയും അതിെൻറ കൈവഴി തോടുകളിലെയും ചളി നീക്കംചെയ്ത് വീതിയും ആഴവും കൂട്ടി നീരൊഴുക്ക് സുഗമമാക്കി ജലസേചനയോഗ്യമാക്കണം എന്നതായിരുന്നു കൃഷിക്കാരുടെ പ്രധാന ആവശ്യം. ഇതിെൻറ അടിസ്ഥാനത്തിൽ അടിയന്തര ഭരണസമിതി യോഗം ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുഞ്ചപ്പാടത്തെ ചളിയടിഞ്ഞ നീർച്ചാലുകൾ വീണ്ടെടുക്കാൻ തിരുമാനിച്ചു.
കുടുംബശ്രീ പ്രവർത്തകർ എ.കെ. രാധയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും കർഷകരും നീർച്ചാലുകളിലെ ചളി നീക്കം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ഉദ്ഘാടനം ചെയ്തു. മനോജ് കോട്ടാശ്ശേരി അധ്യക്ഷത വഹിച്ചു. കർഷകരായ മോഹനൻ കണ്ണംകുളങ്ങര, ഉണ്ണി കാട്ടുങ്ങൽ, കെ.വി. മോഹനൻ, ബാലകൃഷ്ണൻ, ഗിരീഷ് ടി. കുഴിക്കാട്ടിൽ, വിനോദ് പിള്ളാട്ട്, ശശിധരൻ കാവുക്കളത്തിൽ, ബാലകൃഷ്ണൻ പുഴക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.