Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_right...

ഗതാഗതക്കുരുക്കിലമർന്ന് ആനങ്ങാടി

text_fields
bookmark_border
ഗതാഗതക്കുരുക്കിലമർന്ന്  ആനങ്ങാടി
cancel

വള്ളിക്കുന്ന്: ആനങ്ങാടി റെയിവേ ഗേറ്റിലെ ഗതാഗതകുരുക്ക് രൂക്ഷമായതും അപകടസാധ്യത വർധിച്ചതിനാലും മേൽപ്പാലം വേണമെന്ന ആവശ്യവുമായി റെയിൽവേയെ സമീപിക്കാൻ ഭരണസമിതിയോഗം തീരുമാനിച്ചു.

ദേശീയപാത നിർമാണം നടക്കുന്നതിനാലും തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള എളുപ്പവഴിയായതിനാലും വലിയ ചരക്കുവാഹനങ്ങളും ഇതുവഴിയാണ് പോവുന്നത്. കച്ചേരിക്കുന്ന് ഇറക്കം കഴിഞ്ഞാലുള്ള റെയിൽവേ ഗേറ്റ് വളവുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പല സമയങ്ങളിലും അരമണിക്കൂർവരെ ഗേറ്റ് അടക്കുമ്പോൾ മീറ്ററുകളോളം വാഹനനിരയാണ് ഉണ്ടാവുക. ഗേറ്റ് തുറക്കുമ്പോൾ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ വലിയ വാഹനങ്ങൾ ഒരേസമയം ട്രാക്കിലേക്ക് കയറ്റി കുടുങ്ങുന്നതും പതിവാണ്. പലപ്പോഴും തലനാരിഴക്കാണ് അപകടങ്ങൾ ഒഴിവായി പോകുന്നത്. രോഗികളുമായി പോകുന്ന ആംബുലൻസുകളും വിദ്യാർഥികൾക്കും യാത്രക്കാർക്കും ഏറെ പ്രയാസപ്പെട്ട് ഇതുവഴി പോകുന്നത്. ഇതേ തുടർന്നാണ് ഗ്രാമപഞ്ചായത്ത് അംഗം വി. ശ്രീനാഥ് ഭരണസമതിയോഗത്തിൽ കത്തുനൽകിയത്.

കത്തിനെ ഐക്യകണ്ഠേന എല്ലാവരും പിന്തുണച്ചു. വിഷയം റെയിവേയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മേൽപ്പാലനെന്ന ആവശ്യം നടപ്പാക്കാൻ സർവക്ഷി യോഗം വിളിച്ച് പ്രവർത്തനം എകോപിപ്പിക്കാനും യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic jamAnangadi
News Summary - traffic jam at Anangadi
Next Story