Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightഅടിപ്പാതക്കും...

അടിപ്പാതക്കും മേല്‍പാതക്കും നടപടിയില്ല; ദേശീയപാത കര്‍മസമിതി സമരത്തിന്

text_fields
bookmark_border
There is no action for the underpass and the overpass National Road Action Committee for Samarat
cancel
camera_alt

ജനസൗഹൃദ ദേശീയപാത കര്‍മസമിതിയുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പലം: ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി തേഞ്ഞിപ്പലം പഞ്ചായത്ത് വിഭജിക്കുന്നതിനെതിരെ ജനസൗഹൃദ ദേശീയപാത കർമസമിതി സമരരംഗത്തേക്ക്. തേഞ്ഞിപ്പലം സ്വദേശികളുടെ സഞ്ചാരസ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പാണമ്പ്രയില്‍ അടിപ്പാതയും കോഹിനൂര്‍, മേലേ ചേളാരി എന്നിവിടങ്ങളില്‍ മേല്‍പാതയും പണിയണമെന്ന് കര്‍മസമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ആവശ്യത്തില്‍ ദേശീയപാത അതോറിറ്റി അനുകൂലമായ സമീപനം സ്വീകരിക്കാത്തതില്‍ കണ്‍വെന്‍ഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി. അബ്ദുൽ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്‍മാന്‍ പി.കെ. പ്രദീപ് മേനോന്‍ അധ്യക്ഷനായി. എ.പി. ഇബ്രാഹിം മുഹമ്മദ്, പി.എം. അഹമ്മദ് (ബാവ ക്രസന്റ്), ടി.പി. സുരേന്ദ്രനാഥ്, എം. വിജയന്‍, അബുലൈസ് തേഞ്ഞിപ്പലം, പഞ്ചായത്ത് അംഗം ജാഫർ സിദ്ദീഖ്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.പി. സലീം, പാണമ്പ്ര ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ബാഖവി എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:action committeeUnderpass
News Summary - There is no action for the underpass and the overpass National Road Action Committee for Samarat
Next Story