Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightകാൽനട യാത്രക്കാരിയായ...

കാൽനട യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
കാൽനട യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
cancel

തിരൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ഓട്ടോയിൽ വന്ന് കയറിപ്പിടിച്ച് അതിക്രമം കാട്ടിയ കേസിൽ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ പരിയാപുരം സ്വദേശി കുട്ടുകടവത്ത് ഷറഫുദ്ദീനെയാണ് (40) പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

തിരൂരിലെ ഓഫിസിലേക്ക് ബസ്സിറങ്ങി നടന്നു പോവുന്നതിനിടെ പോക്കറ്റ് റോഡിൽ മറ്റൊരു ഓട്ടോയിൽ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്തിരുന്ന പ്രതി യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. താഴെപ്പാലത്തുനിന്ന് ജില്ല ആശുപത്രിയിലേക്കുള്ള പോക്കറ്റ് റോഡിലാണ് സംഭവം.

യുവതി ഓഫിസിലെത്തി സഹപ്രവർത്തകർക്കൊപ്പം പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓട്ടോ തിരിച്ചറിയുകയും ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ദിവസങ്ങൾക്കു മുൻപ് കഞ്ചാവ് ഉപയോഗിച്ചതിനെ തുടർന്ന് ഇയാളെ പിടികൂടിയിരുന്നതായി പൊലീസ് അറിയിച്ചു.

പ്രതിയെ തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. തിരൂർ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ് കുമാർ, സീനിയർ സി.പി.ഒ ഷിജിത്ത്, സി.പി.ഒ ധനേഷ് കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsAuto drivertirur
News Summary - Sexually assaulted a pedestrian woman; Auto driver arrested
Next Story