Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightജില്ലയിൽ...

ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി

text_fields
bookmark_border
സുധീഷ്   കാസിം
cancel
camera_alt

സുധീഷ്   കാസിം

തിരൂർ: മയക്കുമരുന്ന് കടത്ത്, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ പുറത്തൂർ സ്വദേശി തെക്കഞ്ചേരി സുധീഷ് (34), കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ വെട്ട് കാസിം എന്നറിയപ്പെടുന്ന മുഹമ്മദ് കാസിം (37) എന്നിവർ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിന് തൃശൂർ റേഞ്ച് ഡി.ഐ.ജി അജീത ബീഗം വിലക്കേർപ്പെടുത്തി ഉത്തരവിറക്കി.

നിരന്തരം ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഡി.ഐ.ജി ഉത്തരവിറക്കിയത്.

സുധീഷ് നിരവധി മയക്കുമരുന്ന് കേസുകളിലും അടിപിടി കേസിലും മുഹമ്മദ് കാസിം കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. സുധീഷിന് ഒരുവർഷത്തേക്കും കാസിമിന് ആറുമാസത്തേക്കുമാണ് വിലക്ക്. തിരൂർ ഇൻസ്പെക്ടർ എം.കെ. രമേഷ്, എസ്.ഐ ഷിജോ സി. തങ്കച്ചൻ, സീനിയർ സി.പി.ഒമാരായ കെ.കെ. ഷിജിത്ത്, ധനേഷ്, സി.പി.ഒ പ്രസാദ് എന്നിവർ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsCriminalMalappuram News
News Summary - Banned from entering the district
Next Story