Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് സമ്പർക്ക...

കോവിഡ് സമ്പർക്ക സാധ്യത; ചേലേമ്പ്രയിലും പെരുവള്ളൂരിലും കർശന നിയന്ത്രണം

text_fields
bookmark_border
കോവിഡ് സമ്പർക്ക സാധ്യത; ചേലേമ്പ്രയിലും പെരുവള്ളൂരിലും കർശന നിയന്ത്രണം
cancel

തേഞ്ഞിപ്പലം (മലപ്പുറം): ചേലേമ്പ്രയിലും പെരുവള്ളൂരിലും കോവിഡ് സമ്പർക്ക സാധ്യത കണക്കിലെടുത്ത് പൊലീസിെൻറയും ആരോഗ്യവകുപ്പിെൻറയും കർശന നിയന്ത്രണം. പെരുവള്ളൂരിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്താനായില്ല. 

ചേലേമ്പ്ര പാറയിൽ പ്രദേശത്ത്  മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 300 പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരീക്കോട് കാവനൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയില്‍ കഴിഞ്ഞ പത്തിന് മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയത്. ഉച്ചക്കുശേഷം 2.30 മുതൽ നാലുവരെയുള്ള സമയത്ത് ചടങ്ങിൽ പങ്കെടുത്തവരാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. പ്രദേശത്തെ കടകളടക്കം അടച്ചിടാനും നിർദേശം നൽകി. 

ചേലേമ്പ്രയിലും പെരുവള്ളൂരിലും ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുമായി പൊലീസ് അനൗൺസ്മെൻറ് നടത്തി. പെരുവള്ളൂരിൽ കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് നാല് വരെ മാത്രമാക്കി. ചേലേമ്പ്ര പാറയിൽ പ്രദേശത്ത് ഒരാഴ്ച കടകൾ അടച്ചിടണം. തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ ജി. ബാലചന്ദ്രനാണ് അനൗൺസ്‌മെൻറിന് നേതൃത്വം നൽകുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschelembracovidMalappuram News
News Summary - tight restrictions in chelembra and peruvalloor
Next Story