Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിമിതികളിലും തളരാതെ ഇവർ നാടിനെ മാലിന്യമുക്തമാക്കുന്നു

text_fields
bookmark_border
തിരൂരങ്ങാടി നഗരസഭയിൽ പ്രവർത്തിക്കുന്ന 17 വനിതകൾ കർമപഥത്തിൽ സജീവം
Haritha Karma Scheme
cancel
camera_alt

‘വലിച്ചെറിയൽ മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി വെഞ്ചാലി പാതയോരത്ത് ശുചീകരണത്തിലേർപ്പെട്ട ഹരിതകർമ സേനാംഗങ്ങൾ

തിരൂരങ്ങാടി: തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ നിർമാർജ്ജന പദ്ധതിയായ ഹരിതകർമ പദ്ധതിക്ക് കീഴിൽ തിരൂരങ്ങാടി നഗരസഭയിൽ പ്രവർത്തിക്കുന്ന പതിനേഴ് വനിതകൾ കർമപഥത്തിൽ സജീവം.

39 ഡിവിഷനുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് വെഞ്ചാലിയിലെ സംസ്കരണ കേന്ദ്രത്തിൽ ദിവസവും എത്തിക്കുന്നത് ഇവരാണ്. വീടുകളിൽ നിന്ന് ലഭിക്കുന്ന യൂസർ ഫീയും നഗരസഭയിൽ നിന്നുള്ള വേതനവുമാണിവരുടെ വരുമാന മാർഗം.

വീടുകളിൽ നിന്ന് യഥാവിധി മാലിന്യം തരം തിരിക്കാത്തത് പ്രയാസം സൃഷിക്കുന്നതായി ഇവർ പറയുന്നു. വെഞ്ചാലിയിലെ സംസ്കരണ കേന്ദ്രത്തിന്റെയും തുമ്പൂർമുഴി എയറോബിക് പ്ലാന്റിന്റെയും മെല്ലെപ്പോക്ക് സമയബന്ധിതമായി ജോലി തീർക്കുന്നതിനെ ബാധിക്കുന്നതായും ഇവർ പറഞ്ഞു.

മാലിന്യം വീടുകളിൽ നിന്ന് സംസ്കരണ കേന്ദ്രത്തിലെത്തിക്കാൻ ഒരു വാഹനം മാത്രമുള്ളതും പ്രവൃത്തികളെ സാരമായി ബാധിക്കുന്നു. സമയബന്ധിതമായി മാലിന്യം ശേഖരിക്കാൻ കഴിയാത്തതിനാൽ വീടുകളിൽ നിന്ന് പരാതി ഉയരാറുണ്ട്.

പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നാടിനെ മാലിന്യമുക്തമാക്കാൻ പരിശ്രമിക്കുകയാണ് ഈ വനിതകൾ. പൂർണ പിന്തുണയുമായി നഗരസഭയും ആരോഗ്യവിഭാഗം ജീവനക്കാരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women Workers in Haritha Karma Scheme
Next Story