ഒലിപ്രംകടവിലെ തോണിക്കടവുകൾ വിസ്മൃതിയിലേക്ക്
text_fieldsവള്ളിക്കുന്ന്: വർഷങ്ങളോളം നിരവധി പേർ ആശ്രയിച്ച, കടലുണ്ടിപുഴക്ക് കുറുകെയുള്ള ഒലിപ്രംകടവിലെ തോണിക്കടവുകൾ വിസ്മൃതിയിലേക്ക്. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതിന് മുമ്പ് സമീപ പഞ്ചായത്തുകളിലെ നിരവധി പേർ ഒലിപ്രംകടവിലെ തോണി യാത്രയെയാണ് ആശ്രയിച്ചിരുന്നത്. 13 സ്വകാര്യ ബസുകൾ ആണ് ഇവിടെ നിന്ന് സർവിസ് നടത്തിയിരുന്നത്. പുലർച്ചെ അഞ്ചിനാരംഭിക്കുന്ന തോണി സർവിസ് രാത്രി 11 വരെയുണ്ടായിരുന്നു. ഇരുകടവുകൾ വരെയും റോഡുമുണ്ടായിരുന്നു. ഇപ്പോഴും കടവ് വരെ റോഡ് ഉണ്ട്. എന്നാൽ, തോണിക്കടവുകൾ ആരും തിരിഞ്ഞ് നോക്കാതെ കിടക്കുകയാണ്. കരിങ്കല്ലുകൾ പാകി മനോഹരമാക്കിയ നിലയിലാണിത്. ടൂറിസം ലക്ഷ്യമിട്ട് ഇവിടെ ബോട്ട് സർവീസ് ഉൾപ്പെടെ ആരംഭിക്കാൻ നടപടി വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

