Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഞ്ഞി ഇനി...

കുഞ്ഞി ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങും; വീട് നിർമിച്ചുനൽകി വായനശാല പ്രവർത്തകർ

text_fields
bookmark_border
കുഞ്ഞി ഇനി സ്നേഹവീട്ടിൽ അന്തിയുറങ്ങും;  വീട് നിർമിച്ചുനൽകി വായനശാല പ്രവർത്തകർ
cancel
camera_alt

മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിൽ നിർമിച്ച വീടിന് മുന്നിൽ കുഞ്ഞിയും വായനശാല,

ഡി.വൈ.എഫ്.െഎ പ്രവർത്തകരും

വെട്ടത്തൂർ: വീടില്ലാതെ ദുരിതത്തിലായ കുഞ്ഞിയുടെ ആഗ്രഹത്തിന് വെളിച്ചമേകി യുവ കൂട്ടായ്മ. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു കുഞ്ഞി കഴിഞ്ഞിരുന്നത്. ഇവരുടെ ദുരിതം മനസ്സിലാക്കിയ യുവാക്കൾ അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകുകയായിരുന്നു.

വെട്ടത്തൂർ ഗ്രാമപഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ കുടുംബത്തിനാണ് പ്രദേശത്തെ വിദ്യാപോഷിണി, ഡി.വൈ.എഫ്.െഎ പ്രവർത്തകർ സ്ഥിരം സംവിധാനത്തിൽ വീട് നിർമിച്ചുനൽകിയത്. ഞായറാഴ്ചയാണ് പ്രവർത്തകർ കോളനിയിൽ വീടിെൻറ നിർമാണപ്രവൃത്തി നടത്തിയത്. നിർമാണത്തിനാവശ്യമായ ഇരുമ്പ് പൈപ്പ്, മേയാനുള്ള ഷീറ്റ്, ഒാടിെൻറ ടൈൽ തുടങ്ങിയ സാമഗ്രികൾ തലച്ചുമടായി മലമുകളിൽ എത്തിക്കുകയായിരുന്നു. കോളനിയിൽ നിലംപൊത്താറായ രണ്ട് വീടുകൾ വായനവാരത്തിെൻറ ഭാഗമായി ഗ്രന്ഥാലയം പ്രവർത്തകർ പുനർനിർമിച്ച് നൽകിയിരുന്നു. നാല് കുടുംബങ്ങൾക്ക് താമസിക്കാനായി രണ്ട് വീടുകളാണ് താൽക്കാലികമായി അന്ന് നിർമിച്ചുനൽകിയത്.

അഞ്ച് കുടുംബങ്ങളിലായി കുട്ടികളുൾപ്പെടെ 13 അംഗങ്ങളാണ് കോളനിയിലുള്ളത്. മഴക്കാലമായാൽ ടാർപോളീൻ വലിച്ചുകെട്ടിയ കൊച്ചുകൂരകൾ ചോർന്നൊലിക്കുകയും രാത്രി ഭീതിയോടെ ഉണർന്നിരിക്കുകയുമായിരുന്നു േകാളനിവാസികൾ. വീടുകൾ പുനർനിർമിച്ചതോടെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കുടുംബങ്ങൾ. 

കോളനിയിലെ നാല് കുടുംബങ്ങൾക്ക് ലൈഫ് മിഷനിൽ വീട് ലഭ്യമായിട്ടുണ്ടെങ്കിലും അനുയോജ്യമായ ഭൂമി ലഭ്യമാകാത്തതാണ് സ്വന്തമായി വീട് എന്ന സ്വപ്നത്തിന് തടസ്സമാകുന്നത്. സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമാണ് സർക്കാർ ഫണ്ട് നൽകിയിരിക്കുന്നത്. യൂത്ത് വെൽഫെയർ ബോർഡ് ജില്ല കോഒാഡിനേറ്റർ കെ.പി. നജ്മുദ്ദീൻ, ഗ്രന്ഥാലയം പ്രസിഡൻറ് കെ. ജാഫർ, കെ. അബ്ബാസ്, കെ.ടി. മജീദ്, കെ. സുധാകരൻ, ഫിറോസ് കാരാടൻ, കെ. ഹൈദരലി, കെ. ഹൈദരലി, എം.ടി. ബഷീർ, കെ. അസ്കർ, കെ. യൂസുഫ്, കെ. ബഷീർ, കെ. അബ്ദുന്നാസർ, ടി.വി. സുനിൽ, കെ.പി. സലാവുദ്ദീൻ, കെ. ശെരീഫ്, പി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home BuildingLibrary Workers
News Summary - The baby will end up in the house of love; Home Building Library Workers
Next Story