Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightതൂവൽതീരം കീഴടക്കി...

തൂവൽതീരം കീഴടക്കി കൂറ്റൻ മെസ്സി

text_fields
bookmark_border
തൂവൽതീരം കീഴടക്കി കൂറ്റൻ മെസ്സി
cancel
camera_alt

താനൂർ തൂവൽ തീരത്ത് ഉയർന്ന മെസിയുടെ കൂറ്റൻ കട്ടൗട്ട്

താനൂർ: തൂവൽ തീരത്ത് അർജന്റീന താരം ലയണൽ മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ടുയർത്തി ലോകകപ്പ് ആവേശം പകർന്ന് അർജന്റീന ഫാൻസ്. 80 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ട് തീരദേശ പാതയിൽ യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പുതിയ കെ.എസ്.ആർ.ടി.സി സർവിസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തീരദേശ പാതയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽ തീരത്തെ മെസ്സിയെ കാണാൻ ഒട്ടേറെ പേരാണെത്തുന്നത്.

ലോകകപ്പിനെ വരവേൽക്കാൻ തിരൂരിൽ ആഘോഷ റാലി

തിരൂർ: ഖത്തർ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി തിരൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ആരവം 22 ഫുട്ബാൾ ആഘോഷ റാലി സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രമുഖ ക്ലബുകളുടെ അണിനിരത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന ക്ലബുകളിൽ ഒന്നാം സമ്മാനത്തിന് അർഹരായവർക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയും കാഷ് അവാർഡ് നൽകും. ആഘോഷ റാലി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന പരിപാടി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. റാലിയുടെ പ്രചാരണാർഥം ഷൂട്ടൗട്ട് മത്സരവും നടക്കും. വാർത്തസമ്മേളനത്തിൽ സി. ജൗഹർ, റാഫി തിരൂർ, നൗഷാദ് പരന്നേക്കാട്, പി.പി. അബ്ദുൽ റഹ്മാൻ, എം.കെ. ഷുക്കൂർ, അലി, ബഷീർ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cup
News Summary - World Cup excitement everywhere
Next Story