Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠിക്കാൻ...

പഠിക്കാൻ കെട്ടിടമില്ലാതെ വിദ്യാർഥികൾ പെരുവഴിയിലേക്ക്

text_fields
bookmark_border
പഠിക്കാൻ കെട്ടിടമില്ലാതെ വിദ്യാർഥികൾ പെരുവഴിയിലേക്ക്
cancel

തേഞ്ഞിപ്പലം: ഒന്നര വർഷത്തിലധികമായി അടച്ചിട്ട സ്‌കൂളുകൾ തുറക്കാന്‍ സർക്കാർ നടപടികള്‍ വേഗത്തിലാക്കുേമ്പാഴും ക്ലാസുകള്‍ക്ക് കെട്ടിടമില്ലാതെ പെരുവഴിയലേക്ക് ഇറങ്ങേണ്ട ഗതികേടിലേക്ക് ചേളാരി ഗവ. വൊക്കേഷന്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികള്‍.

കളിസ്ഥലത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങളാണ് പുതിയ കെട്ടിട നിർമാണം ആരംഭത്തില്‍ തന്നെ മുടങ്ങി നില്‍ക്കുന്നത്. ദേശീയപാത വികസനത്തില്‍ നിലവിലെ ഹയര്‍ സെക്കൻഡറി കെട്ടിടം പൊളിച്ചു നീക്കുമ്പോൾ പുതുതായി പ്രവേശനം നേടുന്ന വിദ്യാർഥികള്‍ ഉള്‍പ്പെടെ പഠിക്കാന്‍ ഇടമില്ലാതെ ആശങ്കിയലാണ്. കോവിഡിനെ തുടർന്ന് അകത്തളങ്ങളിൽ മാത്രം ഒതുങ്ങിക്കൂടിയവർ സ്‌കൂളില്‍ നേരിട്ടെത്തി പഠനം ആരംഭിക്കാനിരിക്കുന്നത്തിെൻറ ആഹ്ലാദത്തിലാണ്. സ്‌കൂളുകളില്‍ സൗകര്യങ്ങളൊരുക്കി ക്ലാസുകള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമാകുേമ്പാള്‍ ബന്ധപ്പെട്ട വകുപ്പും സര്‍ക്കാറും ചേളാരി ഗവ. വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിെൻറ ആശങ്കകൾ കണ്ടുതന്നെ അറിയണം.

ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്ക് ആകെയുള്ള കെട്ടിടം ദേശീപാത വികസനത്തിനായി ഏറ്റെടുക്കുകയാണ്. കെട്ടിടം ഒഴിഞ്ഞ് നല്‍കാനുള്ള തീയതി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിനുള്ള പ്രവൃത്തി ആരംഭംത്തില്‍ തന്നെ നിലച്ചു. സ്‌കൂളിലെ കളിസ്ഥലം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതാണ് സ്‌കൂളിെൻറ ദുരിത്തിന് കാരണം. പി.ടി.എ, സ്‌കൂള്‍ അധികൃതര്‍ എന്നിവരുടെ തീരുമാനപ്രകാരമാണ് ഹയർ സെക്കന്‍ഡറി കെട്ടിടത്തിനായി സ്ഥലം കണ്ടെത്തിയത്. പിന്നാലെ ഗ്രൗണ്ട് സംരക്ഷണസമിതി ഇടപെട്ട് കെട്ടിടനിര്‍മാണം നിര്‍ത്തിവെപ്പിക്കുകയായിരുന്നു. പുതിയ കെട്ടിട സൗകര്യമില്ലാതെ പഠനം എവിടെ നടത്തണമെന്ന ആശങ്കയിലാണ് ഇന്ന് സ്‌കൂള്‍ അധികൃതര്‍.

ദേശീയപാതക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിനു മുമ്പായി കെട്ടിടം പണി പൂര്‍ത്തിയാക്കി അങ്ങോട്ട് ക്ലാസുകള്‍ മാറ്റാനായിരുന്നു പി.ടി.എയുടെ തീരുമാനം. ഗ്രൗണ്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈസ്‌കൂള്‍ കെട്ടിട നിർമാണവും ഇവിടെ തടസ്സങ്ങളിലായി. സ്‌കൂള്‍ കെട്ടിട നിർമാണപ്രശ്‌നം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചയായിട്ടും നിരവധി കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരമെത്തിയിട്ടില്ല. റോഡ് വികസനത്തിന് അധികൃതര്‍ എത്തുമ്പോൾ കെട്ടിട വികസനമില്ലാത്ത സ്‌കൂളില്‍ പഠനം പെരുവഴിയിലാകും ഒരുകൂട്ടം വിദ്യാർഥികൾക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building
News Summary - Students on the road without a building to study
Next Story