തെരുവുനായ് നിയന്ത്രണം:ഫെബ്രുവരി 12നകം എ.ബി.സി പദ്ധതി
text_fieldsപൊന്നാനി: പൊന്നാനി നഗരസഭയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമാവുകയും പൊന്നാനി ഓം തൃക്കാവിൽ രണ്ട് പേർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ തെരുവുനായ് നിയന്ത്രണ പദ്ധതി വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചു. തെരുവുനായ് അക്രമത്തെക്കുറിച്ച് 'മാധ്യമം' ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ജില്ല മൃഗസംരക്ഷണ വകുപ്പിെൻറ െഡപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടുകയും പൊന്നാനിയിലെ ഗുരുതര സാഹചര്യം അറിയിക്കുകയും ചെയ്തു. ഫെബ്രുവരി 12നകം ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) യൂനിറ്റ് പൊന്നാനിയിൽ ആരംഭിക്കാനാണ് തീരുമാനമായത്. ജില്ലയിൽ തെരുവുനായ് വന്ധീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും പൊന്നാനിയെ ഇതിൽ ഉൾപ്പെടുത്താത്തതിന് ഇതോടെ പരിഹാരമാകും. നഗരസഭയിലെ പൊന്നാനി-പള്ളപ്രം ദേശീയപാത, ചന്തപ്പടി, നായരങ്ങാടി, ഓം തൃക്കാവ്, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.