Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 1:01 AM IST Updated On
date_range 19 Aug 2022 1:01 AM ISTSports... സംസ്ഥാന ഇന്‍റർ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്: കോതമംഗലം എം.എ സ്പോർട്സ് അക്കാദമി ബഹുദൂരം മുന്നിൽ
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇന്‍റർ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് മൂന്നു ദിവസം പിന്നിട്ടപ്പോൾ എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമി ബഹുദൂരം മുന്നിൽ. 371 പോയന്‍റാണ് എം.എ സ്പോർട്സ് അക്കാദമിക്ക്. 162 പോയന്‍റുമായി കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോട്ടയം അൽഫോൻസ അക്കാദമി 145 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്. മൂന്നാം ദിവസമായ വ്യാഴാഴ്ച അഞ്ച് റെക്കോഡുകളാണ് പിറന്നത്. മൂന്ന് ബെറ്റർ മീറ്റ് റെക്കോഡുകളുമുണ്ടായി. ഷോട്ട്പുട്ടിൽ കാസർകോട് കെ.സി ത്രോസിലെ പി. ജിതേഷ്, 200 മീറ്ററിൽ തിരുവനന്തപുരം മമ്മൂഡ് ബ്രദേഴ്സ് ക്ലബിന്‍റെ എ.പി. ഷീൽഡ, 5000 മീറ്ററിൽ കോതമംഗലം മാർ അത്നേഷ്യസ് സ്പോർട്സ് അക്കാദമിയിലെ ഷെറിൻ ജോസ്, ട്രിപ്പ്ൾ ജംപിൽ കടകശ്ശേരി ഐഡിയൽ കടകശ്ശേരി സ്കൂളിലെ എ.ബി. അരുൺ, ഡിസ്കസ് ത്രോയിൽ കാസർകോട് കെ.സി ത്രോസിലെ കെ.സി. സിദ്ധാർഥ് എന്നിവരാണ് റെക്കോഡ് സ്വന്തമാക്കിയത്. 5000 മീറ്ററിൽ തൃശൂർ സെ. തോമസ് കോളജിലെ എ.എസ്. ശ്രീരാഗ്, കോതമംഗലം മാർ ബേസിലിലെ എൻ.വി. അമിത് എന്നിവരും ട്രിപ്പ്ൾ ജംപിൽ കോതമംഗലം മാർ അത്നേഷ്യസ് സ്പോർട്സ് അക്കാദമിയിലെ ആകാശ് എം. വർഗീസുമാണ് നിലവിലെ മീറ്റ് റെക്കോഡിനെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തത്. ചാമ്പ്യൻഷിപ് വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story