Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡീസൽ വിലവർധന,...

ഡീസൽ വിലവർധന, മത്സ്യലഭ്യതക്കുറവ്: മത്സ്യബന്ധനമേഖല പട്ടിണിയിലേക്ക്

text_fields
bookmark_border
ഡീസൽ വിലവർധന, മത്സ്യലഭ്യതക്കുറവ്: മത്സ്യബന്ധനമേഖല പട്ടിണിയിലേക്ക്
cancel

പൊന്നാനി: ഡീസൽവില ക്രമാതീതമായി ഉയരുന്നതിനൊപ്പം കടലിലിറങ്ങുന്നവർ വെറുംകൈയോടെ മടങ്ങുന്നത് പതിവായതോടെ മത്സ്യബന്ധനമേഖല പട്ടിണിയിലേക്ക് നീങ്ങുന്നു. കേരളത്തിലെ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പ്രധാനമായും ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിെൻറ ക്രമാതീതമായ വിലവർധനവും മത്സ്യലഭ്യതക്കുറവുംമൂലം ജില്ലയിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലുകളിലേർപ്പെട്ടവരുടേയും ജീവിതം പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും മത്സ്യമേഖലയിൽ ഡീസലിന് സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിലെ മത്സ്യബന്ധന യാനങ്ങൾക്ക് സർക്കാർ സബ്സിഡി നൽകാത്തതാണ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

100 രൂപയിൽ താഴെ വിലയുള്ള മത്സ്യങ്ങൾ മാത്രം ലഭിക്കുന്നതിനാൽ നഷ്ടക്കണക്കുകൾ മാത്രമാണ് തീരത്തിന് പറയാനുള്ളത്. ബോട്ടുകൾ കടലിലിറങ്ങി മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധന ചെലവിന് മാത്രമായി മാറ്റിവെക്കേണ്ടിവരുന്നത്. വലിയ ബോട്ടുകൾ ദിവസങ്ങളോളം കടലിൽ തങ്ങിയാണ് മീൻ പിടിക്കുന്നത്.

പലപ്പോഴും ഇന്ധന ചെലവുപോലും തിരികെപ്പിടിക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഡീസൽ വർധനമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞശേഷം പലപ്പോഴായി കടൽ പ്രക്ഷുബ്ദമായതിനാലും കാലാവസ്ഥ മുന്നറിയിപ്പുമൂലവും ബോട്ടുകൾ മിക്കപ്പോഴും തീരത്തുതന്നെ കെട്ടിയിടുകയായിരുന്നു. ഇതോടെ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയാണ്.

ബോട്ടുകളിൽ തൊഴിലെടുത്ത് ഉപജീവനം തേടുന്നവർക്കും ജോലി കുറവായതിനാൽ ഇവരിൽ പലരും മറ്റു തൊഴിൽമേഖല തേടുകയാണ്. ഇന്ധന വിലവർധനയും മത്സ്യത്തിന് വില ലഭിക്കാത്തതുംമൂലം പല ബോട്ടുടമകളും കടലിലിറക്കാൻ മടിക്കുകയാണ്. പൊന്നാനിയിലെ ഭൂരിഭാഗം ബോട്ടുകളും നഷ്ടം സഹിക്കാനാവാതെ കരയിൽതന്നെ നിർത്തിയിട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisheries sector
News Summary - Rising diesel prices, reduction in fish availability: Fisheries sector
Next Story