Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPookkottumpadamchevron_rightപാട്ടക്കരിമ്പ് വന്യമൃഗ...

പാട്ടക്കരിമ്പ് വന്യമൃഗ വേട്ട: പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി

text_fields
bookmark_border
പാട്ടക്കരിമ്പ് വന്യമൃഗ വേട്ട: പ്രതികളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി
cancel
camera_alt

മുഹമ്മദ് അൻഷിഫ് ഷാനും അബുവും

പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് വന്യമൃഗ വേട്ട കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.

ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുഴുത്തുറ്റി മലവാരം പൂപ്പാതിരി പാറ സർക്കാർ വനത്തിൽ ആഗസ്റ്റ് എട്ടിനാണ് ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി മാംസം ശേഖരിച്ചത്.

കേസിലെ ഒന്നാം പ്രതി കവമുക്കട്ട പുഞ്ച സ്വദേശി പുല്ലാര വീട്ടിൽ അബു എന്ന നാണിപ്പ (44), മൂന്നാം പ്രതി തലക്കോട്ടുപുറം മുഹമ്മദ് അൻഷിഫ് ഷാൻ (23) എന്നിവരെയാണ് പൂക്കോട്ടുംപാടം എസ്.എച്ച്.ഒ പി. വിഷ്ണുവിെൻറ നിർദേശപ്രകാരം എസ്.ഐ രാജേഷ് ആയോടൻ കസ്റ്റഡിയിൽ വാങ്ങിയത്.

അനധികൃതമായി തോക്ക് കൈവശം വെച്ചതിന് ആയുധ നിയമപ്രകാരം െപാലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അബുവാണ് കാട്ടുപോത്തിനെ വെടിവെച്ചത്. തുടർന്ന് അൻഷിഫിനെ തോക്ക് ഏൽപിച്ചു. അൻഷിഫ് തോക്ക് ഒളിപ്പിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestPattakkarimbu hunting
Next Story