മലപ്പുറം ജില്ലയിൽ പോളിങ് 71.73 ശതമാനം
text_fieldsമലപ്പുറം: ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 16 നിയമസഭ മണ്ഡലങ്ങളിലായി 71.73 ശതമാനം പോളിങ്. ശതമാന കണക്കുകൾ പ്രകാരം ഏറനാട് നിയമസഭ മണ്ഡലത്തിലാണ് (77.76) ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലാണ് (65.08). സ്ത്രീ വോട്ടർമാർ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് ഏറനാട്ടിലും(80.22) കുറവ് ചെയ്തത് പൊന്നാനി (69.73)യിലുമാണ്. പുരുഷൻമാരുടെ കണക്കുകളും സമാനമാണ്. ഏറനാട്ടിൽ 75.39 ശതമാനവും പൊന്നാനിയിൽ 59.91 ശതമാനവും പുരുഷൻമാരുമാണ് വോട്ട് ചെയ്തത്. മലപ്പുറം ലോക്സഭ മണ്ഡലത്തിൽ 72.9ഉം പൊന്നാനി 69.24ഉം വയനാട് മണ്ഡലത്തിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിൽ 74.17വുമാണ് മണ്ഡലങ്ങൾ വേർതിരിച്ചുള്ള കണക്ക്.
മലപ്പുറം ലോക്സഭ മണ്ഡലത്തിൽ കൊണ്ടോട്ടി നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. 75.64 ശതമാനം. 69.75 പോളിങ് രേഖപ്പെടുത്തിയ വേങ്ങരയിലാണ് ഏറ്റവും കുറവ്. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെത്തിയത് കൊണ്ടോട്ടിയും സ്ത്രീകളിൽ ഏറ്റവും കൂടുതൽ മലപ്പുറവുമാണ്. കുറവ് പുരുഷൻമാർ വോട്ട് ചെയ്തത് വേങ്ങര(64.03)യും സ്ത്രീകളിൽ മഞ്ചേരി(74.55)വുമാണ്. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ താനൂർ നിയമസഭ മണ്ഡലത്തിലാണ് കൂടുതൽ ശതമാനം വോട്ട് (71.21) രേഖപ്പെടുത്തിയത്. കുറവ് പൊന്നാനി(64.98)യിലാണ്.
സ്ത്രീകളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തത് തിരൂരങ്ങാടി(76.69)യിലും പുരുഷൻമാരിൽ താനൂരു(66.03)മാണ് മുന്നിൽ. സ്ത്രീകളും പുരുഷൻമാരും കുറവ് വോട്ട് രേഖപ്പെടുത്തിയതിൽ പൊന്നാനി നിയമസഭ മണ്ഡലമാണ്. സ്ത്രീകൾ 69.73ഉം പുരുഷൻമാർ 64.98മാണ്. വയനാടിൽ കൂടുതൽ വോട്ട് ചെയ്തത് ഏറനാട്(77.76) വും കുറവ് നിലമ്പൂർ(71.35)വുമാണ്. ഏറനാട്ടിൽ തന്നെയാണ് സ്ത്രീ(80.22)കളും പുരുഷൻ(75.39)മാരും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളും പുരുഷൻമാരും കുറവ് വോട്ട് ചെയ്തത് നിലമ്പൂർ മണ്ഡലത്തിലാണ്. സ്ത്രീകൾ 73.73വും പുരുഷൻമാർ 71.35 ശതമാനവും രേഖപ്പെടുത്തി.
മലപ്പുറം ലോക്സഭ മണ്ഡലം
- കൊണ്ടോട്ടി 75.64
- മഞ്ചേരി 73.55
- പെരിന്തൽമണ്ണ 71.64
- മങ്കട 71.18
- മലപ്പുറം 75.04
- വേങ്ങര 69.75
- വള്ളിക്കുന്ന് 73.14
- ആകെ 72.9
പൊന്നാനി മണ്ഡലം
- തിരൂരങ്ങാടി 70.53
- താനൂർ 71.21
- തിരൂർ 69.56
- കോട്ടക്കൽ 69.78
- തവനൂർ 69.18
- പൊന്നാനി 64.98
- തൃത്താല 69.48
- ആകെ 69.24
വയനാട് മണ്ഡലം
- ഏറനാട്--77.76
- നിലമ്പൂർ--71.35
- വണ്ടൂർ--73.41
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.