Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ് വൺ സീറ്റ്:...

പ്ലസ് വൺ സീറ്റ്: മലപ്പുറം ജില്ല പഞ്ചായത്ത് കോടതിയിലേക്ക്

text_fields
bookmark_border
Court
cancel

മലപ്പുറം: ജില്ലയില്‍ പ്ലസ് വൺ സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ. അടിയന്തരപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് പ്രതിനിധി സംഘം വിദ്യാഭ്യാസമന്ത്രിയെ കണ്ടിരുന്നു.

അനുഭാവപൂർണ സമീപനമാണ് അന്നുണ്ടായതെങ്കിലും സീറ്റുകളുടെയും ബാച്ചുകളുടെയും കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. ജില്ലയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം രേഖാമൂലം കത്ത് നല്‍കിയതായി വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടവും അറിയിച്ചു.എന്നാല്‍, കോടതിയെ സമീപിക്കുന്നതിനോട് പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. പ്ലസ് വൺസീറ്റ് കുറവുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ കേസിന് പോകുന്നതിനോട് എതിര്‍പ്പുണ്ടെന്നും പ്രതിപക്ഷാംഗം ഇ. അഫ്‌സല്‍ പറഞ്ഞു.

കോടതിയില്‍ പോകുന്നതിനോട് ജില്ല പഞ്ചായത്ത് സെക്രട്ടറിയും വിയോജന കുറിപ്പ് രേഖപ്പെടുത്തി. ഒടുവിൽ, പ്രതിപക്ഷ വിയോജിപ്പോടെ കേസ് നല്‍കാന്‍ തീരുമാനമെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seatMalappuram District Panchayat
News Summary - Plus One Seat: To Malappuram District Panchayat Court
Next Story