Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകാറിെൻറ ചില്ലുതകർത്ത്...

കാറിെൻറ ചില്ലുതകർത്ത് കവർച്ച: ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ

text_fields
bookmark_border
കാറിെൻറ ചില്ലുതകർത്ത് കവർച്ച: ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ
cancel
camera_alt

സിദ്ദീഖ്

പെരിന്തൽമണ്ണ: നിർത്തിയിട്ട കാറി‍െൻറ ചില്ല് തകർത്ത് 8000 രൂപയും ബാഗും എ.ടി.എം കാർഡും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറംപള്ളി സ്വദേശി മാടവന സിദ്ദീഖാണ് (46) അറസ്റ്റിലായത്. ഒരു വർഷം മുമ്പാണ് ഒറ്റപ്പാലം സബ്ജയിലിൽനിന്ന് സമാന കേസിൽ ജാമ്യത്തിലിറങ്ങിയത്. എറണാകുളം, പാലക്കാട് ജില്ലകളിൽ നിരവധി മോഷണക്കേസുകളിലും കഞ്ചാവു കേസുകളിലും പ്രതിയാണിയാൾ.

ആഗസ്റ്റ് 15ന് വൈകീട്ട് 5.30ന് പെരിന്തൽമണ്ണ ബൈപ്പാസ് കോംപ്ലക്സ് പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിെൻറ ചില്ലു തകർത്താണ് മോഷണം നടത്തിയത്. പെരിന്തൽമണ്ണ പൊലീസ് ടൗണിലും പരിസരങ്ങളിലും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ പെരുമ്പാവൂർ, മൂവാറ്റുപുഴ, ആലുവ, പട്ടാമ്പി, ഒറ്റപ്പാലം സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ, കഞ്ചാവ് കേസുകളുണ്ട്.

മൊബൈൽ ഫോൺ ഇയാളുടെ പുഴക്കാട്ടിരിയിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. നാട്ടിൽ നിന്ന് ഒളിവിൽ പോയി കൊപ്പം ഭാഗങ്ങളിലെ വാടക വീടുകളിൽ താമസിച്ചുവരുകയായിരുന്നു. ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി. വിക്രമൻ, സി.ഐ സി.കെ. നാസർ എന്നിവർ അറിയിച്ചു.

എസ്.ഐ. കെ. നൗഷാദ്, അഡീ. എസ്.ഐ രമ, പ്രത്യേക അന്വേഷണ സംഘത്തിലെ പി.എൻ. മോഹനകൃഷ്ണൻ, കൃഷ്ണകുമാർ, മനോജ്കുമാർ, സജീർ, മിഥുൻ, പ്രഫുൽ, കബീർ, വിനീത്, എ.എസ്.ഐ അബ്ദുൽ സലീം, ജോർജ് കുര്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defendant arrested
Next Story