Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightലഹരിക്കടത്ത്...

ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ

text_fields
bookmark_border
ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ
cancel

പെരിന്തൽമണ്ണ: നിരവധി ലഹരി കടത്ത് കേസുകളിലും മോഷണ കേസുകളിലും പ്രതിയായ പെരിന്തൽമണ്ണ ചെറുകര പുളിങ്കാവ് സ്വദേശി പാലത്തൊടി വീട്ടിൽ അബ്ദുൽ മുജീബിനെ (39) കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ജില്ല പൊലിസ് മേധാവി സുജിത്ത് എസ്. ദാസിന്റെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ പ്രേം കുമാർ ഉത്തരവിറക്കിയത് പ്രകാരമാണ് നടപടി.

ഇയാൾക്കെതിരെ അവസാന മൂന്ന് കേസുകളിൽ 20 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ വർഷം ജനുവരിയിൽ 12 കിലോ കഞ്ചാവുമായി പിടിയിലായ ഇയാൾ കഴിഞ്ഞ മാസമാണ് ജയിലിൽനിന്ന് ഇറങ്ങിയത്.

പെരിന്തൽമണ്ണ, കൊളത്തൂർ, തിരൂർ സ്റ്റേഷനുകളിലായി കഞ്ചാവ് വിൽപന, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. പെരിന്തൽമണ്ണ ഇൻസ്പക്ടർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നർക്കോട്ടിക്ക് സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perinthalmannacrime newsKaapadrug trafficking case
News Summary - Main accused in drug trafficking case arrested under Kappa Act
Next Story