Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുവോണസമൃദ്ധിയെ...

തിരുവോണസമൃദ്ധിയെ വരവേറ്റ് നാടും നഗരവും

text_fields
bookmark_border
തിരുവോണസമൃദ്ധിയെ വരവേറ്റ് നാടും നഗരവും
cancel

കൊണ്ടോട്ടി: ഉത്രാടപാച്ചിലിനൊടുവില്‍ ഇന്ന് നാടെങ്ങും തിരുവോണസമൃദ്ധി. കൂട്ടായ്മയുടെ ആഘോഷങ്ങള്‍ കേമമാക്കി നാടും നഗരവും ഓണത്തിരക്കിലാണ്. വിവിധ കൂട്ടായ്മകളുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമായായിരുന്നു ഉത്രാടനാളിലും ഓണാഘോഷം. തിരുവോണാവധി കണക്കിലെടുത്ത് ഉത്രാട ദിവസമാണ് വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും ആഘോഷത്തിന് തെരഞ്ഞെടുത്തത്. മാനവ രാശിയെ മുഴുവന്‍ ഒന്നായിക്കണ്ടുള്ള ആഘോഷത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരേയും രോഗികളടക്കമുള്ള നിരാലംബരേയും ചേര്‍ത്തുപിടിച്ചായിരുന്നു വിവിധയിടങ്ങളിലെ ആഘോഷങ്ങള്‍. ഉത്സവാന്തരീക്ഷത്തില്‍ നടന്ന പരിപാടികള്‍ക്ക് ജനപ്രതിനിധികളും സന്നദ്ധ സേവകരും യുവജന കൂട്ടായ്മകളും ജീവകാരുണ്യ സംഘങ്ങളും സജീവമായെത്തിയപ്പോള്‍ ഓണാഘോഷം വര്‍ണഭമായി.

ഓണത്തിന് പത്ത് നാൾ മുന്നേ തുടങ്ങുന്ന വ്യാപാരം പൂരാടം, ഉത്രാട നാളുകളിൽ കൊഴുക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ആഘോഷം കെങ്കേമമാക്കാൻ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, ജ്വല്ലറികൾ, ഫാൻസി - ഫൂട്ട് വെയർ സ്ഥാപനങ്ങൾ, സ്റ്റേഷനറി കടകൾ എന്നിവക്ക് പുറമെ ഷോപ്പിങ് മാളുകളും സജീവമായിരുന്നു. പൂ മാർക്കറ്റിൽ ഇന്നലെയും നല്ല തിരക്ക് അനുഭപ്പെട്ടു.

ഉത്രാടനാളിൽ ദുർഗ ഭഗവതി ക്ഷേത്രത്തിൽനിന്ന് സാദിഖലി തങ്ങൾക്ക് ഓണക്കോടി

മലപ്പുറം: ഉത്രാടനാളിൽ പാണക്കാട് സാദിഖലി തങ്ങൾക്ക് സാഹോദര്യത്തിന്റെ നൂലിഴകളിൽ തീർത്ത ഓണക്കോടി. മുതുവല്ലൂർ ശ്രീദുർഗ ഭഗവതിക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികൾ ഉത്രാടം നാളിൽ രാവിലെ 9.45ഓടെയാണ് സാദിഖലി തങ്ങൾക്ക് ഓണക്കോടിയും പാലട പ്രഥമനും ശർക്കര വരട്ടിയും ഉണ്ണിയപ്പവുമായി പാണക്കാട്ട് എത്തിയത്. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രി സാദിഖലി തങ്ങൾക്ക് കൊടുത്തയച്ച ഓണസന്ദേശത്തിൽ പറഞ്ഞു. മതങ്ങൾക്കിടയിൽ സ്‌നേഹവും വിശ്വാസവും വളർത്തേണ്ട കാലമായതിനാലാണ് ഓണസന്ദേശവുമായി ജാതി മതഭേദമില്ലാതെ തന്റെ ആത്മബന്ധുക്കളെ അയക്കുന്നതെന്നും സന്ദേശത്തിൽ പറഞ്ഞു.

ദുർഗ ഭഗവതി ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങിൽ പാണക്കാട് സാദിഖലി തങ്ങൾ മുഖ്യാതിഥിയായെത്തിയിരുന്നു. ഐതിഹ്യപ്രകാരം പരശുരാമനാൽ അനുഗ്രഹീതമായ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരി ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. മലബാർ ദേവസ്വം ബോർഡ് അംഗം കെ. ലോഹ്യയുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽ പൊതുപ്രവർത്തകരായ കെ.പി. നൗഷാദ് അലി, ശങ്കരൻ നമ്പീശൻ, തലയൂർ ഇല്ലത്ത് വിനയരാജൻ മൂസത്, ഭഗവതി ക്ഷേത്രം ഭാരവാഹികളായ ചന്ദ്രൻ പുല്ലുത്തൊടി, ശശി രാജൻ, ജ്യോതിർ ബാബു, കെ.പി. ഗോപിനാഥൻ, ശിവദാസൻ കിഴക്കേപ്പാട്ട് തുടങ്ങിയവരാണുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamThiruvonam
News Summary - People all set to welcome Thiruvonsamriddhi
Next Story