Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightമണ്ണെണ്ണക്ക്...

മണ്ണെണ്ണക്ക് കരിഞ്ചന്ത തന്നെ ആശ്രയം

text_fields
bookmark_border
മണ്ണെണ്ണക്ക് കരിഞ്ചന്ത തന്നെ ആശ്രയം
cancel

പരപ്പനങ്ങാടി: എട്ടു വർഷമായി അനിശ്ചിതമായി നീളുന്ന പെർമിറ്റ് പുതുക്കലും മത്സ്യ ബന്ധന ഉപകരണ പരിശോധനയും ഇത്തവണയും മുടങ്ങി. ജനുവരി 16ന് നടത്താൻ നിശ്ചയിച്ച പരമ്പരാഗത മത്സ്യയാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പരിശോധനയാണ് കോവിഡ് ഉയർന്ന പശ്ചാതലത്തിൽ ഫിഷറീസ് വകുപ്പ് മാറ്റിവെച്ചത്.

മത്സ്യഫെഡും ഫിഷീറിസ് വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും സംയുക്തമായാണ് പരിശോധക്ക് തയാറായത്.

എട്ടു വർഷമായി മണ്ണെണ്ണ പെർമിറ്റ് പരിശോധന നടത്താത്തതിനാൽ ഇക്കാലയളവിൽ പുതുതായി മത്സ്യബന്ധന യാനമിറക്കിയവർക്കും എനജിൻ വാങ്ങിയവർക്കും പുതുതായി പെർമിറ്റ് ലഭിച്ചിട്ടില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് പെർമിറ്റ് ലഭിക്കാതെ കഷ്ടപ്പെടുന്നത്. വലിയ വില നൽകി കരിഞ്ചന്തയിൽനിന്നാണ് ഇവർ മണ്ണെണ്ണ വാങ്ങുന്നത്.

പെർമിറ്റിൽ അനുവദിച്ച മണ്ണെണ്ണ തന്നെ പലപ്പോഴും ലഭിക്കാറില്ല. സ്റ്റോക്കിന്റെ തോത് അനുസരിച്ച് അനുവദിക്കപ്പെട്ട മണ്ണെണ്ണയുടെ 40 മുതൽ 60 ശതമാനം വരെയാണ് ലഭ്യമാവുക.

അതിനാൽ പെർമിറ്റ് കൈവശമുള്ളവരും പലപ്പോഴും കരിഞ്ചന്തയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് തൊഴിലിനിറങ്ങുന്നത്. അനന്തമായി നീളുന്ന പരിശോധന സമ്പ്രദായം മാറ്റി രണ്ടു വർഷത്തിലൊരിക്കൽ നടത്തണമെന്നാണ് ആവശ്യം.

പത്തു വർഷം മുമ്പ് പൊതുവിപണിയിലെ പെർമിറ്റ് മണ്ണെണ്ണയുടെ വില 45 രൂപയായിരുന്നപ്പോൾ സർക്കാർ അതിൽ 25 രൂപ സമ്പ്സിഡി അനുവദിച്ചിരുന്നു. ഇപ്പോൾ പൊതുമാർക്കറ്റിൽ 88.90 ഉയർന്നപ്പോഴും ഇതേ 25 രൂപയാണ് സബ്സിഡി നൽകുന്നത്. ബോട്ടുകൾക്ക് ഡീസലിന് നൽകുന്ന പ്രത്യേക സബ്സിഡി ഇൻബോഡ് എൻജിനുമായി മീൻ പിടിക്കാനിറങ്ങുന്ന പരമ്പരാഗത ഫൈബർ ചുണ്ടൻ വള്ളങ്ങൾക്കും നൽകണമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ വാദം. പലപ്പോഴും കാലിയായ വലകളുമായി തീരത്തെത്തുന്ന മത്സ്യത്തൊഴിലാളികൾ പ്രാദേശിക സഹകരണ ബാങ്കുകളുടെ ജപ്തി ഭീഷണി നേരിടുന്നവർ കൂടിയാണ്.

ലക്ഷങ്ങളുടെ വിലയുള്ള വലകൾ കടൽ പാറയിൽ തട്ടിയും കടൽ മാക്രികൾ കടിച്ചു കീറിയും സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ പോലും ലഭിക്കുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerosene
News Summary - Soil scarcity: Fishermen in distress
Next Story