ഓൺലൈൻ ക്ലാസിന് മുഴുവൻ ഫീസുമെന്ന നിലപാട് തിരുത്തണമെന്ന് രക്ഷിതാക്കള്‍
text_fieldsമലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുപ്പിക്കണമെങ്കില്‍ മുഴുവന്‍ ഫീസും നല്‍കണമെന്ന നിലപാട് കോട്ടക്കല്‍ പീസ് പബ്ലിക് സ്കൂള്‍ അധികൃതർ തിരുത്തണമെന്ന് രക്ഷിതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പീസ് എജുക്കേഷന്‍ ഫൗണ്ടേഷന് കീഴിലാണ് സ്കൂളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാനേജ്മെൻറ് ഡൊണേഷനും മറ്റും വാങ്ങി കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്. ഫൗണ്ടേഷന് കീഴിലേക്ക് സ്കൂളിനെ തിരികെ കൊണ്ടുവരണം.
ട്യൂഷന് ഫീസ് ഇനത്തില്‍ വലിയ തുകയാണ് ഈടാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സാധാരണ ക്ലാസിെൻറ ഫീസ് വാങ്ങുന്ന രീതി അവസാനിപ്പിക്കണം. ഫീസ് അടക്കാത്തതിെൻറ പേരില്‍ കുട്ടികളെ പുറത്താക്കരുത്.
സ്കൂളില്‍ പി.ടി.എ തുടങ്ങാനുള്ള നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അനീഷ് ബാബു, പി. മുഹമ്മദ് സാബിര്‍, ഷമീര്‍ മൂച്ചിക്കല്‍ എന്നിവർ സംബന്ധിച്ചു.
അതേസമയം, ബഹുഭൂരിഭാഗം രക്ഷിതാക്കളും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ സംതൃപ്തരാണെന്ന് സ്കൂൾ അധികൃതർ അവകാശപ്പെട്ടു. ഫീസടക്കില്ലെന്ന് വാശിപിടിക്കുന്ന കുറച്ചുപേരെ മാത്രമാണ് ഓൺലൈൻ ക്ലാസിൽ പ്രവേശിപ്പിക്കാത്തത്.
ജീവനക്കാരുടെ ശമ്പളവും മറ്റും നൽകേണ്ടതിനാൽ ഓൺലൈൻ ക്ലാസിനു ട്യൂഷൻ ഫീസ് ഈടാക്കാവുന്നതാണെന്ന് കോടതികളും ബാലാവകാശ കമീഷനും ഉത്തരവിട്ടതിെൻറ അടിസ്ഥാനത്തിലാണ് ഫീസ് അവശ്യപ്പെട്ടത്. സാമ്പത്തിക പ്രയാസമുള്ള 250ലധികം പേർക്ക് ഇളവുകൾ നൽകിയിട്ടുമുണ്ട്.
പേര് പീസ് പബ്ലിക് സ്കൂൾ എന്നാക്കുന്നത് സംബന്ധിച്ച അപേക്ഷ സംസ്ഥാന സർക്കാറിെൻറ പരിഗണനയിലാണ്. രക്ഷിതാക്കൾക്ക് അവരുടെ ന്യായമായ ആവശ്യങ്ങൾ ബോധ്യപ്പെടുത്താൻ നിരവധി വേദികൾ നൽകാറുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.