Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightNilamburchevron_rightവ‍്യവസായിയുടെ...

വ‍്യവസായിയുടെ കുടുംബത്തെ അപായപ്പെടുത്തൽ; ക്വട്ടേഷൻ എടുത്തത് ഒരു ലക്ഷം രൂപക്കെന്ന് പൊലീസ്

text_fields
bookmark_border
police
cancel

നിലമ്പൂർ: മമ്പാടിലെ വ്യവസായിയുടെ കുടുംബത്തെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന പ്രതിയുമായി പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രധാനപ്രതി ചന്തക്കുന്ന് തെക്കരത്തൊടിക ഷാബിര്‍ റുഷ്ദിനെയാണ് (30) പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

ഒരു ലക്ഷം രൂപക്കാണ് ഇയാള്‍ ക്വട്ടേഷന്‍ എടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പണം കൈമാറിയ സ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

2020 ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ച മമ്പാട് ഇപ്പുട്ടിങ്ങലിലെ എ.കെ. സിദ്ദീക്കി‍െൻറ വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീവെച്ചത്. 10 ലക്ഷത്തോളം രൂപ വിലയുള്ള രണ്ട് കാറുകള്‍ കത്തിനശിച്ചിരുന്നു. വീടിന് തീപിടിക്കാതെ തലനാരിഴക്കാണ് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. പ്രതിക്ക് ക്വട്ടേഷന്‍ കൊടുത്തതെന്ന് പൊലീസ് പറയുന്ന എസ്‌റ്റേറ്റ് ഉടമക്കും കുടുംബത്തിനും മാനേജർക്കും ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോടതി നിർദേശ പ്രകാരം അടുത്തിടെ നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങിയ ഇവർ ജാമ്യത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacking case
News Summary - makes danger to the family of businessman; police said its a Quotation worth one lakh
Next Story