വാനിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsമേലാറ്റൂർ: വാനിൽ ഒളിപ്പിച്ച് കടത്തിയ ആറേകാൽ കിലോ കഞ്ചാവുമായി മൂന്നുപേരെ മേലാറ്റൂർ പൊലീസും ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുൽ ലത്തീഫ് (46), മഞ്ചേരി പുൽപറ്റ വലിയകാവ് മുസ്തഫ എന്ന കുഞ്ഞുമണി (42), നറുകര ഉച്ചപ്പള്ളി മൊയ്തീൻകുട്ടി (47) എന്നിവരാണ് മേലാറ്റൂർ റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് പിടിയിലായത്.
വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണിവർ. മഞ്ചേരിയിലെയും പരിസരങ്ങളിലെയും സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും മേലാറ്റൂർ പരിസരങ്ങളിലും വിതരണത്തിനായി കൊണ്ടുവന്നതാണ് കഞ്ചാവ്. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരികടത്ത് സംഘത്തിലെ കണ്ണികളാണിവർ. രഹസ്യ അറയുള്ള ഒമ്നി വാനും പിടിച്ചെടുത്തു.
ഇതേ സംഘത്തിൽപെട്ട മൂന്നുപേരെ രണ്ടുദിവസം മുമ്പ് അഞ്ച് കിലോ കഞ്ചാവുമായി കൊണ്ടോട്ടിയിൽ പിടികൂടിയിരുന്നു. പിടിയിലായ ലത്തീഫിന് ആന്ധ്രയിലെ വിശാഖപട്ടണം, കോഴിക്കോട് കസബ പൊലീസ് സ്റ്റേഷൻ, കോഴിക്കോട് എക്സൈസ് എന്നിവിടങ്ങളിൽ കഞ്ചാവ് കേസുകളുണ്ട്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ടി. ശ്രീകുമാർ, പി. സഞ്ജീവ്, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ എന്നിവർക്ക് പുറമെ മേലാറ്റൂർ സ്റ്റേഷൻ എസ്.െഎ കെ.സി. മത്തായി, എ.എസ്.െഎ അഷറഫ് അലി, സി.പി.ഒമാരായ രജീഷ്, നിതിൻ ആൻറണി, ഷമീർ, ഷൈജു, സിന്ധു, ഹോംഗാർഡ് ജോൺ, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രഷോബ്, ഷാഫി, ബിജു, വൈശാഖ്, താഹിർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.