കോവിഡിനിടയിലും കൊള്ള; സ്ഥാപനങ്ങൾക്ക് 1,73,000 രൂപ പിഴയിട്ടു
text_fieldsമഞ്ചേരി: കോവിഡ് ടെസ്റ്റുകളിലും സാമഗ്രികളുടെ വിൽപനയിലും ക്രമക്കേട് നടത്തിയ സ്ഥാപനങ്ങൾക്ക് 1,73,000 രൂപ പിഴ ചുമത്തി. അളവുതൂക്ക വിഭാഗം മേയ് മാസത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സംഖ്യ പിഴയിനത്തിൽ ലഭിച്ചത്. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ, സർജിക്കൽ ഉപകരണങ്ങളുടെ വിൽപന കേന്ദ്രങ്ങൾ, മറ്റ് അവശ്യവസ്തു വിൽപന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 16 കേസുകളെടുത്തു.
ആർ.ടി.പി.സി.ആർ പരിശോധനക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ അധികം ഈടാക്കിയ മൂന്ന് ലാബുകൾക്കെതിരെ കേസെടുക്കുകയും 20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പി.പി.ഇ കിറ്റിന് കൂടുതൽ വില ഈടാക്കിയ സ്വകാര്യ ആശുപത്രിക്ക് 15,000 രൂപ പിഴ ചുമത്തി. നിർമാതാവിെൻറ മേൽവിലാസം, പാക്കിങ് തീയതി, എം.ആർ.പി, കസ്റ്റമർ കെയർ നമ്പർ, ഇമെയിൽ വിലാസം എന്നിവ രേഖപ്പെടുത്താതെ പി.പി.ഇ കിറ്റ് വിൽപനക്ക് വെച്ച സ്വകാര്യ ആശുപത്രി ഉൾപ്പെടെ നാല് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. സാനിറ്റൈസർ, മാസ്ക്, പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ് എന്നിവയിൽ പാക്കിങ് വിവരങ്ങൾ രേഖപ്പെടുത്താത്തതിന് നാല് സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പി.പി.ഇ കിറ്റിൽ ക്രമക്കേട് നടത്തിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് 30,000 രൂപ വീതം പിഴയീടാക്കി. പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് നാല് കേസുകളിൽ 8000 രൂപ പിഴയിട്ടു.
ഡെപ്യൂട്ടി കൺട്രോളർ സുജ എസ്. മണി, അസി. കൺട്രോളർ ടി.ജി. ജവഹർ, ഇൻസ്പെക്ടർമാരായ കെ. വാസുദേവൻ, കെ.കെ സുദേവൻ, അബ്ദുൽ കരീം, ടി.ജെ ജിൻസൺ, ഇൻസ്പെക്ടിങ് അസിസ്റ്റൻറുമാരായ കെ.മോഹനൻ, കെ.സി. കൃഷ്ണൻ, മുജീബ് റഹ്മാൻ, അബ്ദുൽ ഫഫൂവ്, ബി. മണികണ്ഠൻ, പി.വി. ബിജോയ്, സി.പി. ചന്ദ്രൻ, ലെസ്ലി വിജോയ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.