Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഹൈമാസ്റ്റ് ലൈറ്റ്...

ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ; ആനക്കയം ഇരുട്ടിൽ

text_fields
bookmark_border
ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ; ആനക്കയം ഇരുട്ടിൽ
cancel

മഞ്ചേരി: ആനക്കയം ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായതോടെ അങ്ങാടി ഇരുട്ടിൽ. മാസങ്ങളായിട്ടും നന്നാക്കാൻ നടപടിയില്ല. കഴിഞ്ഞ ആറുമാസം ഭാഗികമായി പ്രവർത്തിച്ചിരുന്നെങ്കിലും മൂന്നുമാസമായി പൂർണമായും കണ്ണടച്ചു.

മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള പ്രധാന ജങ്ഷനാണിത്. ലൈറ്റ് കത്താതായത് രാത്രികളിൽ അങ്ങാടിയിലെത്തുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കാൽനടയാത്രയും ദുഷ്കരമാണ്. ഇവിടത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ പൂർണമായും അങ്ങാടി ഇരുട്ടിലാവുന്ന സ്ഥിതിയാണ്. കെൽട്രോണാണ് അറ്റകുറ്റപ്പണി നടത്തേണ്ടതെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി കത്തയച്ചിരുന്നെങ്കിലും എസ്റ്റിമേറ്റ് തയാറാക്കുന്നത് വൈകി. പിന്നീട് ജില്ല പഞ്ചായത്തിലേക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നെങ്കിലും നടപടി നീളുകയാണ്. അടിയന്തരമായി ലൈറ്റ് നന്നാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

തകരാറിലായ ആനക്കയം

ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Highmast lightAnakayam
News Summary - Highmast light closed for months; Anakayam
Next Story