Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമുക്കുപണ്ടം വിൽപന...

മുക്കുപണ്ടം വിൽപന നടത്തി ജ്വല്ലറിയിൽനിന്ന് ലക്ഷത്തോളം രൂപ തട്ടി

text_fields
bookmark_border
crime
cancel

മഞ്ചേരി: മുക്കുപണ്ടം വിൽപന നടത്തി നഗരത്തിലെ ജ്വല്ലറിയിൽനിന്ന് ലക്ഷത്തോളം രൂപ തട്ടിയതായി പരാതി. മലപ്പുറം റോഡിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. മാന്യമാ‍യി വസ്ത്രം ധരിച്ചെത്തിയ മധ്യവയസ്കരായ രണ്ടുേപർ നാല് പവെൻറ മൂന്ന് വളകൾ നൽകി.

ജീവനക്കാർ ഉരച്ചുനോക്കിയെങ്കിലും സ്വർണമാണെന്ന് ധരിച്ച് ജ്വല്ലറി ഉടമ ഒരു ലക്ഷത്തിലധികം രൂപ നല്‍കുകയായിരുന്നു. പണം വാങ്ങിയ ഉടൻ തട്ടിപ്പുകാര്‍ സ്ഥലം വിട്ടു.

പിന്നീട് നടത്തിയ പരിശോധനയിലാണ് പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. തട്ടിപ്പുകാർ കടയിൽ നൽകിയ മേൽവിലാസവും മൊബൈൽ നമ്പറും വ്യാജമാണ്. ഇവരുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉടമ മഞ്ചേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് സി.ഐ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - He swindled around Rs 1 lakh from a jeweler by selling bait
Next Story