Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightമഞ്ചേരിയിൽ ജില്ല...

മഞ്ചേരിയിൽ ജില്ല കോടതി സമുച്ചയം 18ന് നാടിന് സമർപ്പിക്കും

text_fields
bookmark_border
മഞ്ചേരിയിൽ ജില്ല കോടതി  സമുച്ചയം 18ന് നാടിന് സമർപ്പിക്കും
cancel
camera_alt

മഞ്ചേരിയിൽ നിർമാണം പൂർത്തിയായ ജില്ല കോടതി സമുച്ചയം

മഞ്ചേരി: കാത്തിരിപ്പിനൊടുവിൽ മഞ്ചേരിയിൽ ജില്ല കോടതി സമുച്ചയത്തിന്റെ നിർമാണം പൂർത്തിയായി. 14 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഏഴു നില കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 18ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നിർവഹിക്കും. കൊല്ലം ഇ.ജെ കണ്‍സ്ട്രക്ഷന്‍സാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. വൈദ്യുതീകരണം, ലിഫ്റ്റുകള്‍ എന്നിവ പൊതുമരാമത്ത് വകുപ്പിന്റെ വൈദ്യുതി വിഭാഗവും സജ്ജമാക്കി.

ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്കുള്ള പ്രത്യേക ലിഫ്റ്റ് അടക്കം മൂന്ന് ലിഫ്റ്റുകളാണ് കെട്ടിടത്തിലുള്ളത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡൻറ് ക്ലൈം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികള്‍, ഇപ്പോള്‍ കോഴിക്കോട് റോഡിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന എസ്.സി-എസ്.ടി സ്‌പെഷല്‍ കോടതി, അഡീഷനല്‍ ജില്ല സെഷന്‍സ് കോടതികള്‍ തുടങ്ങി ഒമ്പത് കോടതികള്‍ ഈ സമുച്ചയത്തിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക.

മഞ്ചേരി കോടതി കെട്ടിട സമുച്ചയത്തിലെ മൂന്നാം അതിവേഗ കോടതി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, തൊണ്ടി മുതലുകളുടെ സ്റ്റോര്‍, കാര്‍ പാര്‍ക്കിങ് ഷെഡ് എന്നീ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിച്ചത്. ഈ കോടതികള്‍ താല്‍ക്കാലികമായി കച്ചേരിപ്പടി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് ടെര്‍മിനലിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.

കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ തൊണ്ടി മുതലുകള്‍ സൂക്ഷിക്കാനും കാര്‍, സ്‌കൂട്ടര്‍ പാര്‍ക്കിങ്ങിനും ഗ്രൗണ്ട് േഫ്ലാറില്‍ സൗകര്യമൊരുക്കും. ലീഗല്‍ സർവിസസ് അതോറിറ്റി ഓഫിസ്, നാജര്‍ ഓഫിസ്, റെക്കോര്‍ഡ് റൂമുകള്‍, ലൈബ്രറി, ബാര്‍ അസോസിയേഷന്‍ ഹാള്‍, കോൺഫറന്‍സ് ഹാള്‍, വനിതാ അഭിഭാഷകര്‍ക്കുള്ള ഹാള്‍, വക്കീല്‍ ഗുമസ്തന്‍മാരുടെ ഹാള്‍ എന്നിവയും പുതിയ കെട്ടിടത്തിലുണ്ടാകും.

വിവിധ കെട്ടിടങ്ങളില്‍ അസൗകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ എത്തുന്നതോടെ അഭിഭാഷകർക്കും കക്ഷികൾക്കും ആശ്വാസമാകും. 2016 ഡിസംബര്‍ 22ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ചിദംബരേഷ് ശിലാസ്ഥാപനം നിര്‍വഹിച്ച കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി കോവിഡ് വ്യാപനം ഉണ്ടായതോടെ നിര്‍ത്തിവെച്ചതാണ് കാലതാമസം നേരിടാനിടയാക്കിയത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയും തടസ്സമായി. ഒടുവിൽ മൂന്ന് കോടി രൂപ കൂടി അനുവദിച്ചാണ് നിർമാണം പുനരാരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MancheriDistrict Court complex
News Summary - District Court complex in Mancheri
Next Story