മഞ്ചേരി സ്പെഷൽ സബ് ജയിൽ കോവിഡ് നിരീക്ഷണകേന്ദ്രമാക്കുന്നു
text_fieldsമഞ്ചേരി: മലപ്പുറം ജില്ലയിലെ തടവുകാർക്കുള്ള കോവിഡ് നിരീക്ഷണകേന്ദ്രമാക്കി മഞ്ചേരി സ്പെഷൽ സബ് ജയിലിനെ മാറ്റിയതോടെ തടവുകാരെ കോഴിക്കോട്ടേക്ക് മാറ്റാൻ തുടങ്ങി. വ്യാഴാഴ്ച 50 പേരെയാണ് മാറ്റിയത്.
വരുംദിവസങ്ങളിൽ ഇവരെ ജില്ലയിലെ മറ്റു ജയിലുകളിലേക്ക് മാറ്റും. ഇനി 45 പേരാണ് മഞ്ചേരിയിലുള്ളത്. ഇവിടെ ഇനി ആദ്യം റിമാൻഡ് പ്രതികളെ പ്രവേശിപ്പിക്കും.
രണ്ടാഴ്ചക്കു ശേഷം കോവിഡ് നെഗറ്റിവായാൽ പെരിന്തൽമണ്ണ ജയിലിലേക്കാണ് മാറ്റുക. പൊന്നാനി ജയിലിനെയാണ് നിരീക്ഷണ കേന്ദ്രമാക്കി മാറ്റാൻ ആലോചിച്ചിരുന്നത്. എന്നാൽ, മെഡിക്കൽ കോളജും കോടതികളും അടുത്തുള്ളതിനാലും ജാമ്യം ലഭിച്ചാൽ ദൂരം ഒഴിവാക്കാനുമാണ് മഞ്ചേരി ജയിലിനെ നിരീക്ഷണ കേന്ദ്രമാക്കിയത്.
നേരത്തേ ഹോമിയോ ആശുപത്രിയായിരുന്നു സി.എഫ്.എൽ.ടി.സി ആയി പ്രവർത്തിച്ചിരുന്നത്. ആശുപത്രി തുടങ്ങാൻ അവസരമൊരുക്കണമെന്ന് നഗരസഭ ജില്ല കലക്ടറോട് ആവശ്യപ്പെട്ടതോടെയാണ് ഇപ്പോഴത്തെ നടപടി.
പയ്യനാട്ട് 40 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവിടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. ടാങ്കറിൽ വെള്ളമെത്തിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുള്ള മുഴുവൻപേരും നെഗറ്റിവായാൽ കേന്ദ്രത്തിെൻറ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.