Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ പ്ലസ് മലപ്പുറം

എ പ്ലസ് മലപ്പുറം

text_fields
bookmark_border
എ പ്ലസ് മലപ്പുറം
cancel
camera_alt????? ????????????????? ?????????????? ????????? ??????????? ???????????? ??????????????????????? ????????????? ???????????????? '?????????? ???. ???????? ????? ????????????? ????????????? ??????????? ??????????? ??????? ??????? ??? ??????? ?.???. ??????????? ???????????? ?????????? ??????????? ??????????????????? ? ??????? ??????? ??????????????? ????????????????????? ??????? ??????????????????

മലപ്പുറം: ഹയർ സെക്കൻഡറി പരീക്ഷ വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും തിളക്കം മങ്ങാതെ ജില്ല. സ്കൂൾ ഗോയിങ്ങിൽ 85.84 ശതമാനം വിദ്യാർഥികളാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യരായത്. ഫുൾ എ പ്ലസുകാരിലും വിജയികളുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാമതാണ് മലപ്പുറം. 57,442 വിദ്യാർഥികളിൽ 49,291 പേർ 12ാം ക്ലാസ് കടന്നു. കഴിഞ്ഞ വർഷത്തെ വിജയ ശതമാനം 86.84 ആയിരുന്നു. ഇക്കുറി കൃത്യം ഒരുശതമാനം കുറവ്. എ പ്ലസുകാരുടെ എണ്ണത്തിൽ പേക്ഷ വൻ വർധനയുണ്ട്. 2234 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 17 പേർ 1200ൽ 1200 മാർക്കും കരസ്ഥമാക്കി. 16 സ്കൂളുകളിൽ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞവർഷം 13 വിദ്യാലയങ്ങൾക്കായിരുന്നു ഈ നേട്ടം. ഫുൾ എ പ്ലസുകാരുടെ എണ്ണം 2019ൽ 1865 ആയിരുന്നു. 26 പേർക്കായിരുന്നു മുഴുവൻ മാർക്ക്.

ഓപണിൽ 
താഴോട്ട്

സംസ്ഥാനത്ത് ഓപൺ സ്കൂൾ (സ്കോൾ കേരള) വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരുന്നത് ജില്ലയിലാണ്. 18,582 പേരിൽ 7,704 പേർ മാത്രമാണ് ഉപരിപരിപഠനത്തിന് യോഗ്യത നേടിയത്. 
വിജയശതമാനം 41.46. 40 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി സംസ്ഥാന തലത്തിൽ ജില്ലയെ ഒന്നാമതാക്കി. 
എന്നാൽ, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വലിയ കുറവുണ്ട്. 
45.47 ശതമാനം ആയിരുന്നു വിജയം. 64 പേർക്ക് ഫുൾ എ പ്ലസുമുണ്ടായിരുന്നു. 
2018ൽ 37.85 ആ‍യിരുന്നു വിജയ ശതമാനം. 47 പേർക്ക് സമ്പൂർണ എ പ്ലസും കിട്ടി.  2017ൽ 27.5ഉം 2016ൽ 29.74ഉം  ശതമാനമായിരുന്നു വിജയം. അന്ന് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് യഥാക്രമം 20ഉം 12ഉം പേരായിരുന്നു.

ടെക്നിക്കൽ 
കുതിപ്പ്

ടെക്നിക്കൽ സ്കൂളുകൾ നില ഏറെ മെച്ചപ്പെടുത്തി. 234 പേർ പരീക്ഷ എഴുതിയപ്പോൾ 213 പേരും ഉപരിപഠനത്തിന് യോഗ്യരായി. 91.03 ആണ് വിജയ ശതമാനം. അഞ്ചുപേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. 
2019ൽ പരീക്ഷ എഴുതിയ 264 വിദ്യാർഥികളിൽ 193 പേർ മാത്രമാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 73.11 ശതമാനം ആയിരുന്നു വിജയം. 

എട്ട് പേർക്കായിരുന്നു ഫുൾ എ പ്ലസ്. 2018ൽ പരീക്ഷ എഴുതിയ 294 കുട്ടികളിൽ 240 പേർ അർഹത നേടിയിരുന്നു, 81.63. 
രണ്ട് വർഷങ്ങളിലും മുഴുവൻ എ പ്ലസുകാരുടെ എണ്ണം എട്ടിലൊതുങ്ങി. 2017ൽ 84.10 ശതമാനം വിജയവും 16 സമ്പൂർണ എ പ്ലസുമുണ്ടായിരുന്നു. 
വാഴക്കാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി.

വി.എച്ച്.എസ്.ഇ‍ 
വീഴ്ച

മലപ്പുറം: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയ ശതമാനം കുറഞ്ഞു. പരീക്ഷയെഴുതിയ 2418 പേരിൽ പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ വിജയിച്ച് ഉപരി പഠനത്തിന് അർഹരായത് 1836 പേരാണ്, 75.93 ശതമാനം. കഴിഞ്ഞവർഷം ഇത് 81.06 ആയിരുന്നു. ഇക്കുറി 14 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 2019ൽ ഇത് ഒമ്പതായിരുന്നു. 
കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിച്ച ചാപ്പനങ്ങാടി പി.എം.എസ്.എ വി.എച്ച്.എസ്.എസ് (52) ഇക്കുറി നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്.ക്യൂ.എഫ്) സ്കീമിലെ  ജി.വി.എച്ച്.എസ്.എസ് നിലമ്പൂരിനൊപ്പം (89) നൂറുമേനിക്കാരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - A+ Malappuram-Kerala news
Next Story