Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗുണ്ടൽപേട്ടിൽ...

ഗുണ്ടൽപേട്ടിൽ മക്കരപ്പറമ്പ് സ്വദേശിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു; പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
Naseer
cancel
camera_alt

കൊല്ലപ്പെട്ട നാസർ

മലപ്പുറം: മക്കരപ്പറമ്പ് സ്വദേശിയെ ഗുണ്ടൽപേട്ടിൽ കൃഷിത്തോട്ടത്തിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മക്കരപ്പറമ്പ് പുണർപ്പയിലെ പരേതനായ വെങ്കിട്ട നരിക്കോട്ടൂപ്പറമ്പിലെ മുഹമ്മദിെൻറ മകൻ അബ്ദുൽ നാസറിനെയാണ് (56) മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗുണ്ടൽപേട്ടിലെ കൃഷിത്തോട്ടത്തിെൻറ സമീപവാസികളും സഹോദരന്മാരുമായ സുരേഷ് (60), ഗംഗാധരൻ (55) എന്നിവരെ ഗുണ്ടൽപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ വെങ്കിട്ട അബ്ദുൽ നാസറും ബന്ധുക്കളും ചേർന്ന് ഗുണ്ടൽപേട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസിെൻറ ചുരുളഴിഞ്ഞത്. ജൂലൈ രണ്ടിന് ഉച്ചയോടെ പ്രതികൾ നാസറിനെ തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളുകയായിരുന്നു. കൃഷിത്തോട്ടം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗദിയിൽ ജോലി ചെയ്തിരുന്ന നാസർ നാട്ടിലെത്തിയ ശേഷം കുടുംബസുഹൃത്തിെൻറ ഗുണ്ടൽപേട്ടിലെ തോട്ടം നടത്തിപ്പുകാരനായിരുന്നു. ദിവസവും കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നു.

നാല് ദിവസത്തിലധികമായി വിവരങ്ങൾ ലഭ്യമാവാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് തോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുണ്ടൽപേട്ട് പൊലീസ് നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം വിട്ടുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MurderMakkaraparamba Murder Case
News Summary - Makkaraparamba Murder Case: Accused Arrested
Next Story